സ്വദേശാഭിമാനി കേസരി പുരസ്‌കാരം ടി.ജെ.എസ്. ജോർജിന്
സ്വദേശാഭിമാനി കേസരി പുരസ്‌കാരം ടി.ജെ.എസ്. ജോർജിന്
Tuesday, June 25, 2019 12:56 AM IST
തിരുവനന്തപുരം: 2017ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രമുഖ മാധ്യമ പ്രവർത്തകനും പത്രാധിപരും ഗ്രന്ഥകർത്താവുമായ ടി. ജെ. എസ്. ജോർജിന്. മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കാൻ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള അവാർഡാണിത്.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണു പുരസ്‌കാരം. മാധ്യമപ്രവർത്തകർക്ക് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ പുരസ്‌കാരമാണിത്. ജൂലൈ ഒന്നിനു വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും.

ഡോ. സെബാസ്റ്റ്യൻ പോൾ അധ്യക്ഷനും പാർവതി ദേവി, എൻ. പി. രാജേന്ദ്രൻ എന്നിവർ അംഗങ്ങളും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ കൺവീനറുമായ കമ്മിറ്റിയാണ് ടി.ജെ.എസ്. ജോർജിനെ പുരസ്‌കാരത്തിനായി തെഞ്ഞെടുത്തത്. മജിസ്ട്രേറ്റ് ആയിരുന്ന ടി.ടി. ജേക്കബിന്‍റെയും ചാച്ചയാമ്മ ജേക്കബിന്‍റെയും മകനായി 1928 മേയ് ഏഴിനായിരുന്നു തയ്യിൽ ജേക്കബ് സോണി ജോർജ് എന്ന ടി.ജെ. എസ്. ജോർജിന്‍റെ ജനനം. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവർത്തനം നടത്തിയ വ്യക്തിയാണ്. 1950 ൽ ബോംബെയിലെ ഫ്രീ പ്രസ് ജേർണലിൽ പത്രപ്രവർത്തനജീവിതം ആരംഭിച്ചു. ഇന്‍റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച്‌ലൈറ്റ്, ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യൂ എന്നിവയിൽ മാധ്യമപ്രവർത്തകനായി പ്രവർത്തിച്ചു. ഹോങ്കോംഗിൽ നിന്നുള്ള ഏഷ്യാ വീക്കിന്‍റെ സ്ഥാപക പത്രാധിപരാണ്.


സ്വതന്ത്ര ഭാരതത്തിൽ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചതിന്‍റെ പേരിൽ ആദ്യമായി ജയിലിലടയ്ക്കപ്പെട്ട പത്രാധിപരാണ് ടി.ജെ.എസ്. പാറ്റ്നയിൽ സെർച്ച്‌ലൈറ്റ് പത്രത്തിന്‍റെ പത്രാധിപരായിരുന്നപ്പോഴാണ് അതുണ്ടായത്. പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോനാണ് അദ്ദേഹത്തിന്‍റെ കേസ് വാദിക്കാൻ അന്നു പാറ്റ്നയിലെത്തിയത്.

ഇരുപതു ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. പത്മഭൂഷൺ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2019 മേയ് ഏഴിനു 91 വയസ് പിന്നിട്ട ടി. ജെ. എസ് ജോർജ് ഇപ്പോഴും സമകാലിക മലയാളം ഉൾപ്പെടുന്ന ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്‍റെ എഡിറ്റോറിയൽ ഉപദേശക പദവി വഹിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.