കാന്പസിൽ വീണ്ടും ചോരക്കളി
കാന്പസിൽ വീണ്ടും ചോരക്കളി
Saturday, July 13, 2019 1:40 AM IST
തിരുവനന്തപുരം: കലാലയ രാഷ്‌ട്രീയത്തിന്‍റെ പേരിൽ വീണ്ടും കാന്പസിൽ ചോരക്കളി. യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ വിദ്യാർഥിയെ എസ്എഫ്ഐ നേതാക്കൾതന്നെ ഓടിച്ചിട്ടു കുത്തി. മൂന്നാം വർഷ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി അഖിലിനെയാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ സംഘം ചേർന്നു മർദിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.

വധശ്രമക്കേസ്

ഗുരുതരമായി പരിക്കേറ്റ അഖിലിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഖിലിന് ഇന്നലെ വൈകുന്നേരത്തോടെ അടിയന്തര ശസ്ത്രക്രിയ നടത്തി. സംഘർഷത്തിൽ പരിക്കേറ്റ അഖിലിന്‍റെ സഹപാഠി വിഷ്ണുവും ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നസീം അടക്കം ആറു പേർക്കെതിരേ പോലീസ് വധശ്രമത്തിനു കേസെടുത്തു. നേരത്തെ പാളയത്തു ഗതാഗത നിയമം ലംഘിക്കുന്നതു തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും പ്രതിയാണു നസീം.

കോളജിൽ ദിവസങ്ങളായി വിദ്യാർഥികൾ തുടർന്നുവന്ന വാക്കുതർക്കമാണ് ഇന്നലെ രാവിലെ സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്. രണ്ടു ദിവസം മുൻപ് മൂന്നാം വർഷ വിദ്യാർഥിയായ അഖിലും കൂട്ടുകാരും കാന്‍റീനിലിരുന്നു പാട്ടുപാടിയതിനെ വിദ്യാർഥി നേതാക്കൾ എതിർത്തിരുന്നു.


ഇതേത്തുടർന്ന് ഇവരും കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളും തമ്മിൽ വാക്കുതർക്കമുണ്ടായി.

ചർച്ചയ്ക്കിടെ മർദനം

ഇന്നലെ രാവിലെ പതിനൊന്നരയോടെ കാന്പസ് വളപ്പിനുള്ളിലെ മരച്ചുവട്ടിലിരിക്കുകയായിരുന്ന അഖിലിന്‍റെ കൂട്ടുകാരിൽ ചിലരെ എസ്എഫ്ഐ നേതാക്കൾ മർദിച്ചു. അഖിലും കൂട്ടരും ഇതു തടയാൻ ശ്രമിച്ചതോടെയാണു സംഘർഷമുണ്ടായത്.

കോളജ് ഓഡിറ്റോറിയത്തിനു സമീപം പ്രവർത്തിക്കുന്ന എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഓഫീസിലേക്കു സമാധാന ചർച്ചയ്ക്കായി ഇരുകൂട്ടരും പോവുകയും അവിടെവച്ച് തുടർന്നും സംഘർഷമുണ്ടാകുകയുമായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഖിലിനെ എസ്എഫ്ഐ നേതാക്കൾ പിന്നാലെ ചെന്നു കത്തികൊണ്ട് കുത്തുകയായിരുന്നെന്നു ദൃക്സാക്ഷികളായ വിദ്യാർഥികൾ പറഞ്ഞു.

രണ്ടു തവണ കുത്തേറ്റ അഖിലിനെ ആശുപത്രിയിലെത്തിക്കാൻ സഹപാഠികൾ ശ്രമിക്കുന്നതിനിടെ ഗേറ്റടച്ചിട്ട് നേതാക്കൾ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചതായും വിദ്യാർഥികൾ ആക്ഷേപം ഉന്നയിക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നേതാക്കൾക്കെതിരേ പെണ്‍കുട്ടികൾ ഉൾപ്പെടെയുള്ള എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾ തെരുവിലിറങ്ങി.

കോളജിന്‍റെ ചരിത്രത്തിലാദ്യമായാണ് യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾക്കെതിരേ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾ തെരുവിലിറങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.