ഭൂമി തരംമാറ്റൽ: പുതിയ സർക്കുലറിലും ആശയക്കുഴപ്പം
ഭൂമി തരംമാറ്റൽ: പുതിയ  സർക്കുലറിലും ആശയക്കുഴപ്പം
Monday, July 26, 2021 1:34 AM IST
തിരുവനന്തപുരം: ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം റവന്യു വകുപ്പു പുറത്തിറക്കിയ സർക്കുലറിലും ആശയക്കുഴപ്പം ഉന്നയിച്ചു റവന്യു ഉദ്യോഗസ്ഥർ. 25 സെന്‍റ് വരെ നെൽവയൽ- തണ്ണീർത്തടം നികത്തിയതു ഫീസില്ലാതെ ക്രമപ്പെടുത്താൻ അനുമതി നൽകി, കഴിഞ്ഞ ദിവസം റവന്യു വകുപ്പു പുറത്തിറക്കിയ സർക്കുലറാണു വീണ്ടും വിവാദത്തിലേക്കു നീങ്ങുന്നത്.

കേരള നെൽവയൽ- തണ്ണീർത്തട നിയമത്തിൽ വരുത്തുന്ന ഭേദഗതികൾ സർക്കുലറായി ഇറക്കിയാൽ നടപ്പാക്കാൻ നിയമപരമായി കഴിയുമോ എന്ന ആശയക്കുഴപ്പമാണ് ആർഡിഒമാർ ഉന്നയിക്കുന്നത്. ഇതിന് നിയമഭേദഗതിയോ ഓർഡിനൻസ് പ്രകാരം വിജ്ഞാപനമോ ഇറക്കേണ്ടതുണ്ടെന്ന അഭിപ്രായമാണ് ആർഡിഒമാർക്കുള്ളത്. ഇതോടെ പുതിയ സർക്കുലർ പ്രകാരം ഭൂമി തരംമാറ്റി നൽകുന്നതിനുള്ള അപേക്ഷകളിൽ നടപടിയുണ്ടാകുമോ എന്ന കാര്യവും കണ്ടറിയേണ്ടിവരും.

2021 ഫെബ്രുവരി 25ലെ ഉത്തരവിലെ അവ്യക്തത നീക്കണമെന്ന് ആർഡിഒമാർ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇക്കാര്യത്തിൽ നിയമവകുപ്പിന്‍റെ ഉപദേശം തേടി പുതിയ സർക്കുലർ പുറപ്പെടുവിച്ചത്. 2017ൽ നിയമസഭ പാസാക്കിയ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തിയുള്ള റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ സർക്കുലർ നിലനിൽക്കില്ലെന്നാണു നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

ഇതേ നിയമക്കുരുക്കു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ഫെബ്രുവരി 25ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം തരംമാറ്റലിന് ആർഡിഒമാർ അംഗീകാരം നൽകാതിരുന്നത്. ഇതേത്തുടർന്ന് 1.25 ലക്ഷത്തോളം ഭൂമി തരം മാറ്റലിനുള്ള അപേക്ഷകളാണു റവന്യു ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്.

എന്നാൽ, ഫെബ്രുവരി 25ന് മുന്പ് അപേക്ഷ നൽകിയവർക്ക് ഇപ്പോഴത്തെ സർക്കുലറിന്‍റെ അടിസ്ഥാനത്തിൽ തരംമാറ്റുന്നതിനുള്ള ഫീസ് സൗജന്യം നൽകില്ലെന്നാണു വ്യക്തമാക്കുന്നത്. 25നു മുൻപ് സമർപ്പിച്ച അപേക്ഷകൾ പിൻവലിച്ച് പുതിയ അപേക്ഷ സമർപ്പിക്കാനും അനുവാദമില്ല. വില്ലേജ് രേഖയിലെ സ്ഥലത്തിന്‍റെ അളവാണു മാനദണ്ഡമായി കണക്കാക്കുക.

2008നു മുൻപ് നികത്തിയതും ഡേറ്റ ബാങ്കിൽ ഉൾപ്പെടാത്തതും ബിടിആറിൽ നിലം എന്ന് രേഖപ്പെടുത്തിയതുമായ സ്ഥലങ്ങൾക്ക് നിശ്ചിത ഫീസ് അടച്ച് തരം മാറ്റം ക്രമവത്കരിക്കാമെന്നായിരുന്നു ആദ്യ ഉത്തരവ്. ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തിൽ ഗ്രാമ- മുനിസിപ്പൽ,കോർപറേഷൻ എന്നിവിടങ്ങളിൽ വ്യത്യസ്ത ഫീസാണ് ഈടാക്കിയിരുന്നത്.

സർക്കുലറിലെ മറ്റു നിർദേശങ്ങൾ:

ഒരേ വ്യക്തിയുടെ പേരിൽ 2017 ഡിസംബർ 30 എന്ന തീയതിയിൽ ഒരേ സർവേ നന്പറിലോ അല്ലാതെയോ ഒന്നായി കിടക്കുന്ന വ്യത്യസ്ത ആധാരപ്രകാരമുള്ള ഭൂമികൾക്കായുള്ള അപേക്ഷ ഒറ്റ അപേക്ഷയായോ പ്രത്യേകമായോ പരിഗണിക്കാം.

ആകെ വിസ്തീർണം 25 സെന്‍റിൽ കൂടുമെങ്കിൽ സൗജന്യം അരുത്.

സൗജന്യ നിരക്കിൽ സ്വഭാവവ്യതിയാനത്തിന് അനുമതി ലഭിക്കുന്ന ആകെ വിസ്തീർണം 25 സെന്‍റിൽ അധികരിക്കുന്നില്ല എന്ന സത്യവാങ്മൂലവും അപേക്ഷയോടൊപ്പം എഴുതി വാങ്ങണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.