വണ്ടിപ്പെരിയാറിലെ അദൃശ്യകരങ്ങൾ
വണ്ടിപ്പെരിയാറിലെ അദൃശ്യകരങ്ങൾ
Friday, December 15, 2023 10:28 PM IST
ഇടുക്കി വ‍ണ്ടിപ്പെരിയാറിൽ പീഡനത്തിനിടെ കൊല്ലപ്പെട്ട ആറു വയസുകാരിയുടെ കേസിലെ വിധി കേരളത്തെ നടുക്കിയിരിക്കുകയാണ്. പീഡനവും കൊലപാതകവും സ്ഥിരീകരിച്ച കേസിലാണ് പ്രതിസ്ഥാനത്തുള്ളയാളെ വെറുതെ വിട്ടത്. അയാൾ കുറ്റവാളിയല്ലെങ്കിൽ ശിക്ഷിച്ച് പൊതുബോധത്തെ തൃപ്തിപ്പെടുത്തേണ്ടതില്ല.

പക്ഷേ, കോടതി വെറുതെ വിട്ട അർജുൻ നിരപരാധിയാണെങ്കിൽ ഈ നാട്ടിലെ നീതിന്യായ സംവിധാനത്തെയാകെ നോക്കുകുത്തിയാക്കി രക്ഷപ്പെട്ട യഥാർഥ പ്രതിയെ കണ്ടെത്തണം. അല്ലെങ്കിൽ സാന്പത്തികവും രാഷ്‌ട്രീയവുമായി മേൽക്കൈയുള്ളവർക്കു മാത്രമായി നീക്കിവയ്ക്കപ്പെട്ടതാണ് ‘നീതി’യെന്ന ബോധം പാവങ്ങളുടെ മനസിൽ കൂടുതൽ രൂഢമൂലമാകും, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ച് നാം ആരോപിക്കുന്നതുപോലെ.

കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വ്യക്തമാക്കിയാണ് കട്ടപ്പന അതിവേഗ കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. 2021 ജൂൺ 30നാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. 14 വർഷം കാത്തിരുന്നുണ്ടായ കുഞ്ഞായിരുന്നു അവൾ. കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസിലായി. പിന്നീടു നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയത്.

അന്വേഷണത്തിലെ പാളിച്ചകൾ കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൊലപാതകം നടന്ന് ഒരുദിവസം കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയത്, വിരലടയാള വിദഗ്ധനെക്കൊണ്ട് സംഭവസ്ഥലം പരിശോധിപ്പിക്കുന്നതിൽ വീഴ്ച പറ്റി, അന്വേഷണ ഉദ്യോഗസ്ഥൻ യാതൊരു ശ്രദ്ധയും ഇല്ലാതെ തെളിവുകൾ സൂക്ഷിച്ചു എന്നും, ശാസ്ത്രീയമായ തെളിവുകൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടെന്നും കോടതിവിധിയിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനെതിരേയും കൃത്യമായി വിരൽ ചൂണ്ടുന്നുണ്ട് കോടതി. അന്വേഷണത്തിലുടനീളം അലസമായ നിലപാട് എടുത്തതും, ഒരു അന്വേഷണ ഉദ്യോഗസ്ഥനിൽനിന്നു പ്രതീക്ഷിക്കുന്ന കൗശലവും ബുദ്ധിവൈഭവവും ഇല്ലാതെ തെളിവുശേഖരണത്തിന് അശാസ്ത്രീയ മാർഗങ്ങൾ സ്വീകരിച്ചതും കണിശതയോടെയും കൃത്യതയോടെയുമുള്ള തെളിവുശേഖരണത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട് എന്നാണ് കോടതിയുടെ കണ്ടെത്തൽ.

എന്നാൽ, തെളിവുകൾ ഹാജരാക്കുന്നതിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും അർജുൻ തന്നെയാണ് പ്രതിയെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ടി.ഡി. സുനിൽകുമാർ ആവർത്തിക്കുന്നത്. പ്രതിയെ വെറുതെ വിട്ട വിധിക്കെതിരേ അപ്പീൽ പോകുമെന്ന് പ്രോസിക്യൂട്ടറും പറഞ്ഞു. യഥാർഥ പ്രതിയെ രക്ഷിക്കാൻ മറ്റൊരാളെ പ്രതിയാക്കിയതിനുശേഷം എഫ്ഐആറിൽ ഉൾപ്പെടെ പഴുതുകൾ ഇട്ടുകൊടുക്കുകയായിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്. രാഷ്‌ട്രീയ അക്രമ-കൊലപാതക കേസുകളിൽ ആരോപിക്കപ്പെടുന്നതുപോലെ ഡമ്മി പ്രതികളെ ശിക്ഷയിൽനിന്ന് ഒഴിവാക്കുന്ന തന്ത്രം. പ്രതിയെക്കുറിച്ചു മാത്രമേ കോടതിക്കും പോലീസിനും പ്രോസിക്യൂട്ടർക്കുമൊക്കെ സംശ‍യമുള്ളൂ.

പെൺകുട്ടി മാനഭംഗത്തിനിരയായതിനിടെ കൊല്ലപ്പെട്ടെന്നും മൃതദേഹം കെട്ടിത്തൂക്കിയെന്നുമുള്ളതിൽ ആർക്കുമില്ല സംശയം. അതേ; കുറ്റകൃത്യം നടന്നു, പക്ഷേ പ്രതി രക്ഷപ്പെട്ടു. കുറ്റവിമുക്തനാക്കപ്പെട്ട പ്രതിയുടെ ഭരണകക്ഷി ബന്ധവും ചർച്ച ചെയ്യപ്പെടുന്നുണ്ട്. 2017ൽ വാളയാറിൽ പതിമൂന്നും ഒന്പതും വയസുള്ള സഹോദരിമാരുടെ ദാരുണാന്ത്യത്തിലും ഇത്തരം ബന്ധങ്ങൾ ചർച്ചയായിരുന്നു. 2017ൽ വാളയാറിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പെൺകുട്ടികളുടെ കേസ് ഇപ്പോൾ സിബിഐ പുനരന്വേഷണം നടത്തുകയാണ്. രാഷ്‌ട്രീയ ബന്ധങ്ങളുള്ള കേസുകൾ കോടതിയിലെത്തുന്പോൾ തള്ളിപ്പോകുന്നത് പതിവാകരുത്.

അതേസമയം, കഴിഞ്ഞ ജൂലൈയിൽ ആലുവയിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ അഞ്ചുവയസുള്ള മകൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സംഭവം നടന്ന് 99-ാം ദിവസം കോടതി വധശിക്ഷ വിധിച്ചു. പ്രതി അസ്ഫാക് ആലം രാഷ്‌ട്രീയ ബന്ധങ്ങളൊന്നുമില്ലാത്ത ഇതരസംസ്ഥാന തൊഴിലാളിയായിരുന്നു. വണ്ടിപ്പെരിയാറിലെ കേസിൽ ഏതെങ്കിലും അദൃശ്യകരങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അത്ര എളുപ്പമല്ലെങ്കിലും അതിന്‍റെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്.

ക്രമസമാധാനത്തിലും നീതിന്യായ സംവിധാനത്തിലും ജനങ്ങൾക്കുള്ളവിശ്വാസം നഷ്ടപ്പെടാതിരിക്കാൻ അത് അനിവാര്യമാണ്. അതിലും പ്രധാനമാണ്, കൊല്ലപ്പെട്ട പെൺകുഞ്ഞിന്‍റെ കുടുംബാംഗങ്ങൾക്ക് നീതി ലഭ്യമാക്കേണ്ടത്. കോടതിവരാന്തയിൽ കിടന്നുരുണ്ട് അലമുറയിട്ട അമ്മയുടെ വാക്കുകൾ കേരളത്തിന്‍റെ ഉറക്കം കെടുത്തുകയാണ്. “ഞങ്ങൾക്ക് എന്തു നീതിയാണു കിട്ടിയത്’’. നീതിബോധം തൊട്ടുതീണ്ടിയിട്ടുണ്ടെങ്കിൽ, ഈ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ സർക്കാരിനും പോലീസിനും ബാധ്യതയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.