കെഎസ്ആർടിസി പെൻഷൻ പ്രായം ഉയർത്തൽ സാമ്പത്തിക ബാധ്യതയുണ്ടാക്കും
Friday, September 22, 2017 12:13 PM IST
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നത് നാലു വർഷത്തിനുശേഷം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കു കോർപറേഷനെ തള്ളിവിടുമെന്നു വിലയിരുത്തൽ. നാലു വർഷത്തേക്കു ബാധ്യത നീട്ടിക്കൊണ്ടുപോകാൻ കഴിയും. അതുകഴിഞ്ഞു ശമ്പളത്തിലും പെൻഷനിലും വരുന്ന അധിക ബാധ്യത കെഎസ്ആർടിസിക്ക് താങ്ങാനാവില്ല.

നാലു വർഷത്തിനുശേഷം നൽകേണ്ട പെൻഷൻ ആനുകൂല്യങ്ങളിലും വൻ വർധനയുണ്ടാകും. ഗ്രാറ്റുവിറ്റി, ലീവ് സറണ്ടർ, പിഎഫ് ഇതിലെല്ലാം വർഷങ്ങൾ കൂടുന്നതിനനുസരിച്ച് അധിക സാമ്പത്തിക ബാധ്യത വന്നുപെടുമെന്നും ഈ മേഖലയിലെ വിദഗ്ധർ പറയുന്നു.

കെഎസ്ആർടിസിയിൽ പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം ബാങ്ക് കണ്‍സോർഷ്യത്തിന്‍റെ സമ്മർദത്തെത്തുടർന്നാണെന്നാണ് സൂചന. 3200 കോടി രൂപ വായ്പയെടുക്കുന്നതിന് കെഎസ്ആർടിസി ബാങ്ക് കണ്‍സോർഷ്യത്തെ സമീപിച്ചിരുന്നു. പെൻഷൻ പ്രായം 56ൽ നിന്നും 60 ആയി ഉയർത്തുന്നതോടെ നാലു വർഷത്തേക്കു പെൻഷൻ ആനുകൂല്യങ്ങൾക്കായി നീക്കിവയ്ക്കേണ്ട വൻ സാമ്പത്തിക ബാധ്യത ഒഴിവാകുമെന്ന കണക്കുകൂട്ടലിലാണ് ഈ നിർദേശം ബാങ്കുകൾ മുന്നോട്ടുവച്ചത്. നാലു വർഷത്തേക്ക് പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കുന്നത് നീട്ടാൻ കഴിഞ്ഞാൽ വായ്പയുടെ പ്രയോജനം പ്രത്യക്ഷത്തിൽ കാണിക്കാനാകുമെന്നും ബാങ്ക് കണ്‍സോർഷ്യം കണക്കുകൂട്ടുന്നു.

എന്നാൽ, മിനിസ്റ്റീരിയൽ സ്റ്റാഫ്, പ്രൊമോഷനിലൂടെ കടന്നുവരുന്ന ഉന്നത ഉദ്യോഗസ്ഥർ ഇതിലൊന്നും പുതുതലമുറയിൽപ്പെട്ടവരെ നാലു വർഷത്തേക്ക് ലഭിക്കില്ല എന്നതു കെഎസ്ആർടിസിയുടെ കാര്യക്ഷമമായ പ്രവർത്തനത്തെ ബാധിക്കും.

മുമ്പു കെഎസ്ആർടിസി പുനരുദ്ധാരണത്തിനായി സർക്കാർ നിയോഗിച്ച സുശീൽഖന്ന നൽകിയ റിപോർട്ടിൽ പെൻഷൻ പ്രായം 56ൽ നിന്ന് 58 ആക്കണമെന്നാണ് ശിപാർശ ചെയ്തിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചർച്ചയിലും ഈ നിർദേശം മുന്നോട്ടു വച്ചിരുന്നു. ഇതു മറികടന്നാണ് ഇപ്പോൾ പെൻഷൻ പ്രായം 60 ആക്കി ഉയർത്തുന്നതിനുള്ള ആലോചനകൾ നടക്കുന്നത്.


പെൻഷൻ പ്രായത്തിന്‍റെ കാര്യത്തിൽ കെഎസ്ആർടിസിയും കേരള സർവീസ് ചട്ടങ്ങളാണ് പിന്തുടരുന്നത്. എന്നാൽ കോർപറേഷൻ പ്രവർത്തിക്കുന്നത് പ്രത്യേക നിയമപ്രകാരമാണ്. ഇതിൽ വിരമിക്കൽ പ്രായത്തെക്കുറിച്ച് പ്രത്യേകിച്ച് ചട്ടങ്ങളും നിയമങ്ങളുമില്ല. അതുകൊണ്ടുതന്നെ കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ മന്ത്രിസഭാ തീരുമാനവും ഇതു സംബന്ധിച്ച ഉത്തരവും മാത്രം മതിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏകദേശം 38,000 പെൻഷൻകാരും 44,500 ജീവനക്കാരുമാണ് കെഎസ്ആർടിസിയിലുള്ളത്. ഇതിൽ 35,000 പേരും സ്ഥിരം ജീവനക്കാരാണ്. പെൻഷൻ പ്രായം ഉയർത്തുന്നതിനൊപ്പം പെൻഷൻ ബാധ്യത കുറയ്ക്കാനുള്ള നടപടികളും സർക്കാർ ആലോചിച്ചു വരികയാണ്. പെൻഷൻ തുകയ്ക്ക് മേൽത്തട്ട് പരിധി നിശ്ചയിക്കാനാണ് ആലോചന നടക്കുന്നത്.

പരമാവധി പെൻഷൻ തുക 25,000 രൂപയായി നിശ്ചയിക്കണമെന്ന നിർദേശമാണ് ഉയർന്നു വന്നിട്ടുള്ളത്. ഇത് നടപ്പായാൽ പെൻഷൻ നൽകാൻ പ്രതിമാസം ചെലവാക്കുന്ന തുകയിൽ 15 കോടിയിലധികം രൂപയുടെ കുറവു വരും. ഇതുവഴി ഓരോ വർഷവും കോർപറേഷന് 200 കോടിയോളം രൂപ ലാഭിക്കാനാകുമെന്നും കരുതുന്നു. നിലവിൽ 60 കോടിയോളം രൂപയാണ് പ്രതിമാസം പെൻഷൻ നൽകുന്നതിനായി വേണ്ടിവരുന്നത്. ഇതിൽ 30 കോടി രൂപ പെൻഷൻ വിഹിതമായി സർക്കാർ നൽകുന്നുണ്ട്.

റിച്ചാർഡ് ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.