ഹൈറേഞ്ച് സംരക്ഷണ സമിതി നവംബർ ഒന്നിലെ ഉപരോധം മാറ്റി
Saturday, October 21, 2017 1:04 PM IST
കട്ടപ്പന: പട്ടയ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതി നവംബർ ഒന്നിനു നടത്താനിരുന്ന കളക്‌ടറേറ് ഉപരോധം മാറ്റി. 1964ലെ ഭൂ പതിവു ചട്ടത്തിലുണ്ടായിരുന്ന നിബന്ധന ഒഴിവാക്കി സർക്കാർ ഗസറ്റ് വിജ്ഞാപനം ഇറക്കിയ സാഹചര്യത്തിലാണു സമരം മാറ്റിയതെന്നു സമിതി ജനറൽ കണ്‍വീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു. കൈവശഭൂമിക്കും ഭൂരഹിതർക്കും ഭൂമി പതിച്ചുനൽകുന്നതിന് പ്രത്യേക പട്ടയ ഫോമുകൾ ഇറക്കും.


പട്ടയം ലഭിക്കുന്നതിന് ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ വരുമാന പരിധി വേണ്ടെ ന്നുവച്ചു. സമരത്തിനാധാരമായി സമിതി ഉന്നയിച്ചിരുന്ന ഇഎസ്എ ഒഴികെ വിഷയങ്ങളിൽ പരിഹാരമുണ്ടായ സാഹചര്യത്തിലാണ് ഉപരോധം മാറ്റിയതെന്നു സമിതി നേതാക്കൾ വിശദീകരിച്ചു. ആർ. മണിക്കുട്ടൻ, മൗലവി മുഹമ്മദ് റഫീക് അൽകൗസരി, സി.കെ. മോഹനൻ, തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.