ആളിയാറിലേക്കുള്ള ജലവിതരണം നിർത്തിയതിൽ പ്രതിഷേധം
ആളിയാറിലേക്കുള്ള ജലവിതരണം  നിർത്തിയതിൽ പ്രതിഷേധം
Tuesday, January 23, 2018 11:01 PM IST
ചിറ്റൂർ: പറമ്പിക്കുളത്തുനിന്നും ആളിയാറിലേക്കുള്ള ജലവിതരണം നിർത്തിയതിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ കൂട്ടായ്മയായ സേവ് ചിറ്റൂർ ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ മീനാക്ഷിപുരം അന്തർസംസ്ഥാന പാതയിൽ ഉപരോധസമരം നടത്തി. ഇന്നലെ രാവിലെ പത്തിന് കർഷക പ്രതിനിധികൾ ഉൾപ്പെടെ അന്പതോളംപേരാണ് റോഡിൽ കുത്തിയിരുന്നു സമരം നടത്തിയത്.

ഇതേത്തുടർന്നു പൊള്ളാച്ചിയിൽനിന്നുള്ള ചരക്കുകടത്തു വാഹനങ്ങളും യാത്രാവാഹനങ്ങളും വഴിതിരിച്ചുവിട്ടു. കൃഷി, കുടിവെള്ള ആവശ്യത്തിനുവേണ്ടിയുള്ള ഉപരോധസമരം അറിഞ്ഞ് വിവിധ കർഷക സംഘടനകളിൽനിന്നുള്ളവർ സ്ഥലത്തെത്തി. പറന്പിക്കുളത്തുനിന്നും ആളിയാറിലേക്ക് എത്രയും വേഗം വെള്ളം വിടണമെന്നു സമരക്കാർ മുദ്രാവാക്യം മുഴക്കി. ജ്യോതിഷ്, സുരേഷ്, വിജേഷ്, ഭാസ്കരൻ, ജയകൃഷ്ണൻ, ഗോകുൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റോഡിൽ കുത്തിയിരിപ്പുസമരം നടത്തിയത്.

മീനാക്ഷിപുരം എസ്ഐ മിഥുൻ സമരക്കാരുമായി ചർച്ചനടത്തി സമരം അവസാനിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. 11.30ന് പാലക്കാട് ഡിവൈഎസ്പി ശശികുമാർ സ്ഥലത്തെത്തി. തുടർന്നു ഡിവൈഎസ്പിയുടെ നിർദേശത്തെത്തുടർന്നു സമരക്കാരെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് സ്റ്റേഷനിലെത്തിച്ചു. അറസ്റ്റ് ചെയ്തവർക്കെതിരേ കേസെടുത്തു ജാമ്യത്തിൽ വിട്ടയച്ചു. ഇന്നുരാവിലെ മുതൽ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. ഗോവിന്ദപുരം, മീനാക്ഷിപുരം, വേലന്താവളം വഴി തമിഴ്നാട്ടിൽനിന്നും വരുന്ന പാൽ, പച്ചക്കറി, ഇറച്ചിക്കോഴി ഉൾപ്പെടെ എല്ലാ ചരക്കുകടത്തുവാഹനങ്ങളും തടയാനും തീരുമാനിച്ചു.


സേവ് ചിറ്റൂർ ഗ്രൂപ്പിന്‍റെ സമരപരിപാടികൾക്കു പിന്തുണയുമായി വിവിധ രാഷ്‌ട്രീയപാർട്ടികൾ, കർഷകസംഘടനകൾ, നാട്ടുകാർ, വിദ്യാർഥികൾ എന്നിവർ രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ കന്നിമാരി ജംഗ്ഷനിൽ കാലിക്കുടങ്ങൾ നിരത്തി വിദ്യാർഥികൾ റോഡ് പറമ്പി ക്കുളത്തുനിന്ന് ആളിയാറിലേക്ക് വെള്ളംവിടുന്നതു നിർത്തണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ കർഷകർ കഴിഞ്ഞദിവസം സമരം ചെയ്തിരുന്നു. ഇതേത്തുടർന്ന് 400 ക്യൂസെക്സ് വെള്ളം നല്കിയിരുന്നതു മുന്നറിയിപ്പില്ലാതെ നിർത്തലാക്കുകയായിരുന്നു.

കഴിഞ്ഞ 19ന് തിരുവനന്തപുരത്ത് തമിഴ്നാട് ഇറിഗേഷൻ അധികൃതരുമായി ചർച്ചനടത്തിയിരുന്നു. ചർച്ചയിൽ ഫെബ്രുവരി 15 വരെ 400 ക്യൂസെക്സ് വെള്ളം വിതരണംചെയ്യാൻ സമ്മതിച്ചിരുന്നതാണ്. സംയുക്ത ചർച്ചാതീരുമാനം ഏകപക്ഷീയമായി തമിഴ്നാട് സർക്കാർ ലംഘിച്ചതിനെതുടർന്നു താലൂക്കിൽ ജനകീയ പ്രതിഷേധം ശക്തമാണ്.

പറന്പിക്കുളം-ആളിയാർ ജലസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ചിറ്റൂർ കച്ചേരിമേട്ടിൽ കർഷകർ റോഡ് ഉപരോധസമരം നടത്തി. പറമ്പിക്കുളത്തുനിന്ന് ആളിയാറിലേക്കു ജലവിതരണം നിർത്തിവച്ചതിൽ പ്രതിഷേധിച്ചും ഉടനേ ജലവിതരണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെ വൈകുന്നേരം മൂന്നുമുതൽ ഉപരോധസമരം തുടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.