ചാവറ ദർശനങ്ങളും ചാവരുളും ഇന്നു കൂടുതൽ പ്രസക്തം: എം.കെ. സാനു
ചാവറ ദർശനങ്ങളും ചാവരുളും ഇന്നു  കൂടുതൽ പ്രസക്തം: എം.കെ. സാനു
Wednesday, February 14, 2018 12:31 AM IST
കൊച്ചി: ചരിത്ര ചക്രവാളത്തിൽ ഭാസുരനക്ഷത്രമായി പ്രകാശിക്കുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍റെ ദർശനങ്ങൾ വർത്തമാനകാലത്തിൽ കൂടുതൽ പ്രസക്തമാണെന്നു പ്രഫ.എം.കെ. സാനു. ചാവറയച്ചൻ എഴുതിയ ’ഒരു നല്ല അപ്പന്‍റെ ചാവരുൾ’ പുസ്തകത്തിന്‍റെ 150-ാം വാർഷികവും 213-ാമതു ചാവറ ജയന്തിയും എറണാകുളം ടൗണ്‍ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എക്കാലത്തെയും കുടുംബങ്ങൾക്കുള്ള വേദപുസ്തകമായി കണക്കാക്കേണ്ട ’ചാവരുളി’ലെ ഓരോ വാക്കും രത്നംപോലെ പ്രകാശിക്കുന്നതാണ്. ഹൃദയങ്ങളിൽ അനശ്വരമായി സൂക്ഷിക്കേണ്ടതാണ് "ചാവരുളി’ലെ സ്നേഹോപദേശങ്ങൾ. രാഷ്‌ട്രത്തിന്‍റെ അടിത്തറയായ കുടുംബങ്ങളിൽ സ്നേഹസാന്ദ്രമായ ഐക്യം ശിഥിലമാകുന്ന കാലഘട്ടമാണിത്. സൈബർ യുഗം വ്യക്തികളെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള ദ്വീപുകളാകാൻ പ്രേരിപ്പിക്കുന്നു. അന്ധകാരം നിറയുന്ന ലോകത്തിനു പ്രതീക്ഷയുടെ വെളിച്ചം പകരുന്നുണ്ട് ചാവറദർശനങ്ങളും ചാവരുളും.

കേരളം ചാവറയച്ചന്‍റെ സാന്നിധ്യത്തിലൂടെ അനുഭവിച്ച ഉത്കർഷം, അദ്ദേഹത്തിന്‍റെ കൃതികൾ, സാമൂഹ്യസംഭാവനകൾ എന്നിവയെല്ലാം വാക്കുകൾകൊണ്ട് അടയാളപ്പെടുത്തിയാൽ പൂർണമാവില്ല. നാടകങ്ങളെക്കുറിച്ചു കേരളം കേൾക്കുന്നതിനു മുന്പേ അദ്ദേഹം നാടകം എഴുതി അവതരിപ്പിച്ചു. ഉച്ചനീചത്വങ്ങൾക്കെതിരേ ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു. വിദ്യാഭ്യാസത്തിന്‍റെ വെളിച്ചത്തിലൂടെയല്ലാതെ കേരളീയസമൂഹത്തിന്‍റെ അന്ധകാരം മാറില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. വിദ്യാഭ്യാസ പുരോഗതിക്കായി അദ്ദേഹത്തിന്‍റെ പ്രയത്നങ്ങൾ അതുല്യമാണ്. രാജ്യമാനസത്തെ പ്രക്ഷുബ്ധമാക്കുന്ന ദളിത്, സ്ത്രീ പീഡനങ്ങൾക്കെതിരേ ചാവറയച്ചന്‍റെ നിലപാടുകൾ ശക്തമായിരുന്നുവെന്നും എം.കെ. സാനു പറഞ്ഞു.


സിഎംസി സുപ്പീരിയർ ജനറൽ സിസ്റ്റർ ഡോ. സിബി അധ്യക്ഷത വഹിച്ചു. ചാവരുളിന്‍റെയും ആനുകാലിക യാഥാർഥ്യങ്ങളുടെയും പശ്ചാത്തലത്തിൽ മക്കളെ എങ്ങനെ നല്ലവരായി വളർത്താം, മക്കളുടെ വളർച്ചയിൽ മാധ്യമങ്ങളുടെ സ്വാധീനം, ആനുകാലിക കുടുംബബന്ധങ്ങളിൽ മൂല്യബോധനം എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ.സി.വി. ആനന്ദബോസ്, ലിഡ ജേക്കബ്, കെ.വി. സജയ് എന്നിവർ ക്ലാസുകൾ നയിച്ചു.

മൂന്നിനു സിഎംഐ പ്രിയോർ ജനറൽ റവ.ഡോ. പോൾ ആച്ചാണ്ടി സമാപന സന്ദേശം നൽകി. സിഎംഐ വികാർ ജനറൽ ഫാ. വർഗീസ് വിതയത്തിൽ, സിഎംസി വികാർ ജനറൽ സിസ്റ്റർ ഗ്രേസ് തെരേസ്, ഫാ. സാജു ചക്കാലയ്ക്കൽ, ഫാ. റോബി കണ്ണൻചിറ, സിസ്റ്റർ സോജ മരിയ എന്നിവർ പ്രസംഗിച്ചു.

ചാവറയച്ചനെയും ചാവരുളിനെയും ആസ്പദമാക്കിയുള്ള നൃത്താവിഷ്കാരങ്ങൾ, സംഗീതം, ഏകാങ്കനാടകം എന്നിവയുണ്ടായിരുന്നു. വിവിധ ഓഡിയോ, വീഡിയോ ആൽബങ്ങളുടെ പ്രകാശനവും നടന്നു. സിഎംഐ സിഎംസി സമർപ്പിത സമൂഹങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണു ചാവരുളിന്‍റെ 150-ാം വാർഷികവും 213-ാമതു ചാവറ ജയന്തിയും സംഘടിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.