അഞ്ചു ദിവസം കനത്ത മഴയ്ക്കു സാധ്യത
അഞ്ചു ദിവസം  കനത്ത മഴയ്ക്കു സാധ്യത
Tuesday, July 10, 2018 1:33 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 സെന്‍റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി.

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റിന്‍റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻ പിടി ത്തക്കാർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

കാലവർഷം ശക്തമായി തുടരുന്നതിനിടെയാണ് അഞ്ചു ദിവസംകൂടി കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന പ്രവചനം. മികച്ച മഴയാണ് മൂന്നു ദിവസമായി ലഭിക്കു ന്നത്. ഇന്നലെ ഏറ്റവും കൂടുതൽ മഴ(11 സെന്‍റിമീറ്റർ) പെയ്തത് വയനാട് ജില്ലയിലെ വൈത്തിരിയിലാണ്.

കാലവർഷം കനത്തതോടെ മഴക്കെടുതിയും ഏറുകയാണ്. കനത്തമഴയിലും കാറ്റിലുമുണ്ടായ വിവിധ അപകടങ്ങളിൽ ഇതു വരെ 75 പേർ മരിച്ചു. തൃശൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഇന്നലെ കാണാതായി. 8921.44 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. കാർഷികമേഖലയിൽ മാത്രം മഴക്കെടുതിയെത്തുടർന്ന് ഇതുവരെ ആകെ 90.18 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മഴക്കെടുതിയിൽ 274 വീടുകൾ പൂർണമായും 6,797 വീടുകൾ ഭാഗികമായും തകർന്നു.


സംസ്ഥാനത്ത് ആറു ദുരിതാശ്വാസ ക്യാന്പുകളാണു പ്രവർത്തിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴി ക്കോട് ജില്ലകളിലാണ് ഇവ.

ഇടുക്കിയിൽ കനത്ത മഴ

ചെറുതോണി: ഇടുക്കിയിൽ കനത്തമഴ തുടരുന്നു. ഇന്നലെ രാവിലെ ഏഴുവരെ 24 മണിക്കൂറിനിടെ പദ്ധതിപ്രദേശത്ത് 66.8 മില്ലിമീറ്റർ മഴ ലഭിച്ചു. ഇടുക്കി അണക്കെട്ടിന്‍റെ സംഭരണശേഷിയുടെ 49.58 ശതമാനം വെള്ളം ശേഖരിച്ചിട്ടുണ്ട്. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് സമുദ ്രനിര പ്പിൽനിന്ന് 2354.42 അടിയായി ഉയർന്നു. അണക്കെട്ടിലേക്ക് ഇന്നലെ ഒഴുകിഎത്തിയത് 33.54 കോടി ഘനയടി ജലമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.