കക്കി-ആനത്തോട് ഷട്ടറുകൾ തുറന്നു, പന്പാ ഡാമും തുറക്കും
Friday, August 10, 2018 1:14 AM IST
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് ഡാം പൂർണ സംഭരണശേഷിയിലേക്കെത്തിയതോടെ ഷട്ടറുകൾ തുറന്നു.

ഇന്നലെ ഉച്ചയ്ക്ക് ആനത്തോട്ടിലെ രണ്ട് ഷട്ടറുകൾ 7.5 സെന്‍റിമീറ്റർ വീതം ആദ്യം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുകയായിരുന്നു. എന്നാൽ, ജലനിരപ്പ് വീണ്ടും ഉയർന്നതോടെ വൈകുന്നേരം രണ്ട് ഷട്ടറുകൾ കൂടി തുറന്നു.

റെഡ് അലർട്ട്

ഇന്നലെ രാവിലെ പദ്ധതിയുടെ രണ്ട് പ്രധാന സംഭരണികളിലും കൂടി ജലനിരപ്പ് 98.50 ശതമാനം കടന്നതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു ഷട്ടറുകൾ തുറക്കാനുള്ള അനുമതി കെഎസ്ഇബി നൽകുകയായിരുന്നു. പന്പ സംഭരണിയുടെ ഷട്ടറുകൾ തുറക്കുമെന്ന മുന്നറിയിപ്പും നല്കിയിട്ടുണ്ട്. 2013നുശേഷം ഇതാദ്യമായാണ് കക്കി - ആനത്തോട് സംഭരണി തുറന്നത്. ജലനിരപ്പ് കെഎസ്ഇബി അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വൈകുന്നേരം 981.36 മീറ്ററാണ് കക്കി - ആനത്തോട്ടിലെ ജലനിരപ്പ്.

981.46 മീറ്ററാണ് പൂർണസംഭരണശേഷി. ഇന്നലെ രാവിലെ വരെയുള്ള കണക്കിൽ 142 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. വൃഷ്ടി പ്രദേശത്തു മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതുവരെ ഷട്ടറുകൾ തുറന്നുവയ്ക്കാനാണു തീരുമാനം.


മണപ്പുറം മുങ്ങി

ഷട്ടറുകൾ തുറന്നതോടെ പന്പാനദിയിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയർന്നിട്ടുണ്ട്. ഉച്ചകഴിഞ്ഞു പന്പാ ത്രിവേണിയിൽ മണൽപ്പുറത്തു വെള്ളം കയറി. പിന്നാലെ കുരുന്പൻമൂഴി, അരയാഞ്ഞിലിമൺ കോസ് വേകളിലും വെള്ളം കയറി. പന്പാനദി പല ഭാഗങ്ങളിലും കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ശബരിഗിരി ജലവൈദ്യുതി പദ്ധതിക്ക് കക്കി - ആനത്തോട്, പന്പ എന്നീ രണ്ട് സംഭരണികളാണുള്ളത്. രണ്ട് സംഭരണികളും പൂർണ സംഭരണശേഷിയിലെത്തുന്നതു വർഷങ്ങൾ‌ക്കുശേഷമാണ്. പദ്ധതിയിൽ വൈദ്യുതി ഉത്പാദനം വർധിപ്പിക്കുന്നതിലേക്ക് ഒരു ജനറേറ്റർ കൂടി ഇന്നലെ മുതൽ പ്രവർത്തിപ്പിച്ചു തുടങ്ങി. അറ്റകുറ്റപ്പണികളിലായിരുന്ന അഞ്ചാം നന്പർ ജനറേറ്ററാണ് ഇന്നലെ പ്രവർത്തനക്ഷമമായത്. ഇതോടെ പ്രതിദിന വൈദ്യുതി ഉത്പാദനം 6.5 ദശലക്ഷം യൂണിറ്റിലേക്കെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.