കേന്ദ്രസഹായത്തിന് അനുമതി; തൃപ്പൂണിത്തുറയിലേക്കു മെട്രോ നീളും
കേന്ദ്രസഹായത്തിന് അനുമതി; തൃപ്പൂണിത്തുറയിലേക്കു മെട്രോ നീളും
Sunday, September 16, 2018 1:50 AM IST
കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിന്‍റെ തുടർനിർമാണമെന്ന നിലയിൽ പേട്ട മുതൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വരെയുള്ള മൂന്നു കിലോമീറ്റർ മെട്രോ പാതയ്ക്കു സാന്പത്തിക സഹായം നൽകാമെന്നു കേന്ദ്രം സമ്മതിച്ചു. ഒന്നാംഘട്ടത്തിൽ ശേഷിക്കുന്ന മഹാരാജാസ് സ്റ്റേഷൻ മുതൽ പേട്ടവരെയുള്ള നിർമാണം പൂർത്തിയാകുന്ന ഡിസംബറിൽ തന്നെ പേട്ട-എസ്എൻ ജംഗ്ഷൻ വരെയുള്ള പാതയുടെ ശിലാസ്ഥാപനം നടത്തും.

ഇവിടെ സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണ്. ജനുവരിയോടെ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാകും. എസ്എൻ ജംഗ്ഷനിൽനിന്നു തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻവരെയുള്ള നിർമാണത്തിന്‍റെ വിശദ പദ്ധതിരേഖ (ഡിപിആർ) കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. നിർമാണച്ചെലവിന്‍റെ 15 ശതമാനമാണു കേന്ദ്രവിഹിതമായി ലഭിക്കുക.

ന്യൂഡൽഹിയിൽ ചേർന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഡയറക്ടർ ബോർഡ് മീറ്റിംഗിൽ ചെയർമാനും കേന്ദ്ര നഗരകാര്യ സെക്രട്ടറിയുമായ ദുർഗാശങ്കർ മിശ്രയാണു സാന്പത്തിക സഹായം നൽകാമെന്ന് അറിയിച്ചത്. പദ്ധതി നിർമാണത്തിന് അധികമായി വേണ്ടിവരുന്ന 1330 കോടി രൂപ ദേശീയ, അന്തർദേശീയ ധനകാര്യ ഏജൻസികളിൽനിന്നു വായ്പ എടുക്കാനുള്ള അനുമതിയും നൽകി. പേട്ടയ്ക്കപ്പുറം കേന്ദ്രസഹായം ഉണ്ടാകില്ലെന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി.

കലൂർ ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള മെട്രോ പാതയ്ക്കായി സാന്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുള്ള ഫ്രഞ്ച് ധനകാര്യ ഏജൻസി (എഎഫ്ഡി), വാട്ടർ മെട്രോയ്ക്കായി സാന്പത്തിക സഹായം നൽകുന്ന ജർമൻ ധനകാര്യ ഏജൻസിയായ (കെഎഫ്ഡബ്ല്യു), ജാപ്പനീസ് ധനകാര്യ ഏജൻസിയായ ജൈക്ക എന്നീ സ്ഥാപനങ്ങളിൽ കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നവരിൽ നിന്നു വായ്പ എടുക്കുമെന്നു കെഎംആർഎൽ എഡി എ.പി.എം. മുഹമ്മദ് ഹനീഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.


തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനോട് ചേർന്നു റോഡ്, റെയിൽ, മെട്രോ ഗതാഗത മാർഗങ്ങളെ ഏകോപിപ്പിക്കുന്ന ട്രാൻസ്പോർട്ട് ഹബും ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രാനുമതി കാത്തുകിടക്കുന്ന കലൂർ ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ട നിർമാണത്തിനാവശ്യമായ വിദേശസഹായം സ്വീകരിക്കുന്നതിനും ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.
എഎഫ്ഡി 1500 കോടി രൂപയാണു വായ്പ വാഗ്ദാനം ചെയ്തിരിക്കുന്നത്. പുതിയ മെട്രോ നയത്തിനനുസൃതമായി മാറ്റംവരുത്തി തയാറാക്കിയ ഡിപിആർ ജൂലൈയിൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. അംഗീകാരം കിട്ടുന്ന മുറയ്ക്കു ടെൻഡർ നടപടികളിലേക്ക് കടക്കാനാകും.
മൂന്നാംഘട്ടമായി നെടുന്പാശേരി വിമാനത്താവളം വഴിയുള്ള ആലുവ-അങ്കമാലി പാതയുടെ ഡിപിആർ തയാറാക്കാൻ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പേട്ടയ്ക്കുശേഷമുള്ള മെട്രോ നിർമാണം കെഎംആർഎൽ സ്വന്തം നിലയ്ക്കു തന്നെ നടത്തുമെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.