ഉപവാസസമരം തുടരുന്നു; പരാതിക്കാരിയുടെ സഹോദരിയും സമരത്തിന്
Monday, September 17, 2018 12:22 AM IST
കൊച്ചി: ജലന്ധർ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു നടന്നുവരുന്ന ഉപവാസ സമരം ഒന്പതുദിവസം പിന്നിട്ടു. സമരം കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇന്നു രാവിലെ 11 മുതൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയും അനിശ്ചിതകാല ഉപവാസ സമരം ആരംഭിക്കും. ഇവരോടൊപ്പം വൈകുന്നേരം അഞ്ചു മുതൽ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ ഡോ. പി. ഗീതയും നിരാഹാരസമരം തുടങ്ങും.

സമരം ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുകയാണെന്ന് സമരനേതാക്കൾ അറിയിച്ചു. ഇന്നു കുറവിലങ്ങാട് ബഹുജനക്കൂട്ടായ്മയും കോഴിക്കോട്ട് പ്രഫ. എം. എൻ. കാരശേരിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉണർന്നിരിപ്പ് സമരവും നടക്കും. നാളെ സംസ്ഥാന വ്യാപകമായി പന്തംകൊളുത്തി പ്രകടനം സംഘടിപ്പിക്കും.


ജോയിന്‍റ് ക്രിസ്ത്യൻ കൗണ്‍സിൽ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിലെ വഞ്ചി സ്ക്വയറിലാണ് സമരം നടക്കുന്നത്. പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കോണ്‍വെന്‍റിലെ നാലു കന്യാസ്ത്രീകൾ ഇന്നലെയും സമരപ്പന്തലിലെത്തി. സമരപ്പന്തലിൽ നിരാഹാരം അനുഷ്ഠിച്ചുവന്ന സ്റ്റീഫൻ മാത്യുവിനെ ആരോഗ്യനില വഷളായതിനെത്തുടർന്ന് പോലീസ് അറസ്റ്റ്ചെയ്ത് ആശുപത്രിയിലേക്കുമാറ്റി. തുടർന്ന് സമരസമിതിയിലെ അലോഷ്യ ജോസഫ് നിരാഹാരമേറ്റെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.