ദുരിതാശ്വാസ നിധി: ഒരുമാസത്തെ ശന്പളം നൽകണമെന്ന ഉത്തരവിനെതിരേ ഹർജി
ദുരിതാശ്വാസ നിധി: ഒരുമാസത്തെ ശന്പളം നൽകണമെന്ന   ഉത്തരവിനെതിരേ ഹർജി
Wednesday, September 19, 2018 12:12 AM IST
കൊച്ചി : സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന സർക്കാർ ഉത്തരവിനെതിരേ കേരള എൻജിഒ സംഘ് ഹൈക്കോടതിയിൽ ഹർജി നൽകി. ജീവനക്കാരുടെ സമ്മതമില്ലാതെ ശന്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് മൗലികാവകാശ ലംഘനമാണെന്നും ഇതു റദ്ദാക്കണമെന്നും എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്‍റ് പി. സുനിൽകുമാർ നൽകിയ ഹർജിയിൽ പറയുന്നു. ശന്പളം നിർബന്ധമായും നൽകണമെന്ന ഉത്തരവ് പ്രളയദുരന്തം അനുഭവിക്കേണ്ടിവന്ന ജീവനക്കാരുടെ ദുരിതഭാരം ഇരട്ടിയാക്കും.

സർക്കാരിനുവേണ്ടി ജോലി നോക്കുന്ന ജീവനക്കാർക്ക് ശന്പളം നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്. ജീവനക്കാരുടെ അനുമതിയില്ലാതെ ശന്പളം പിടിക്കാനുള്ള സർക്കാരിന്‍റെ ഉത്തരവ് പിടിച്ചുപറിക്കലിനു സമാനമാണ്. സ്വന്തം നിലയ്ക്ക് പരിധി നിശ്ചയിച്ച് തുക നൽകാൻ ജീവനക്കാർ തയാറാണ്. എന്നാൽ ഒരു മാസത്തെ ശന്പളം നൽകണമെന്നാണ് ഉത്തരവ്. ഇതു പ്രായോഗികമല്ലെന്നും ഹർജിയിൽ പറയുന്നു. ഹർജി തീർപ്പാകുന്നതു വരെ ഉത്തരവിൻമേലുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ഇടക്കാല ആവശ്യം. ഹൈക്കോടതി ഇന്ന് ഹർജി പരിഗണിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.