ശശി തെറ്റുകാരനെന്ന് അന്വേഷണ കമ്മീഷൻ
ശശി തെറ്റുകാരനെന്ന്  അന്വേഷണ കമ്മീഷൻ
Saturday, September 22, 2018 1:05 AM IST
തിരുവനന്തപുരം: ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരേയുള്ള പീഡന കേസിലെ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഈ മാസം 30-നു ചേരുന്ന സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യും. എ.കെ. ബാലനും പി.കെ.ശ്രീമതിയും അംഗങ്ങളായ പാർട്ടി അന്വേഷണ കമ്മീഷൻ കഴിഞ്ഞ ദിവസം തന്നെ അന്വേഷണ റിപ്പോർട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു നൽകിയിരുന്നു.

ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്തെങ്കിലും നേരത്തേ നിശ്ചയിച്ചതുപോലെ ഈ മാസം 30-നും ഒക്ടോബർ ഒന്നിനും ചേരുന്ന സംസ്ഥാന സമിതിയിൽ റിപ്പോർട്ട് പരിശോധിക്കാൻ തീരുമാനിച്ചു. എംഎൽഎയ്ക്കെതിരെയുള്ള പരാതി സിപിഎം കേന്ദ്ര കമ്മിറ്റിയും നിരീക്ഷിക്കുന്നയിതായതിനാൽ പാർട്ടി കേന്ദ്ര നേതാക്കൾകൂടി പങ്കെടുത്തുകൊണ്ടുള്ള യോഗമാകും ശശിക്കെതിരെയുള്ള പാർട്ടി നടപടി തീരുമാനിക്കുക.


ഡിവൈഎഫ്ഐ വനിതാ നേതാവ് പി.കെ. ശശി എംഎൽഎയ്ക്കെതിരെ നൽകിയ പരാതിയിൽ ശരിയുണ്ടെന്ന കണ്ടെത്തലിലാണു പാർട്ടി അന്വേഷണ കമ്മീഷൻ. എന്നാൽ, ശശിക്കെതിരെ എന്തു നടപടി വേണമെന്ന കാര്യത്തിൽ കമ്മീഷൻ പ്രത്യേക നിർദേശങ്ങളൊന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ലെന്നാണു വിവരം. ശശി നിയമസഭാംഗം കൂടിയായതിനാൽ കൂടുതൽ ഗൗരവത്തോടെയുള്ള പരിശോധന വേണമെന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.