ശബരിമലയിൽ തിരക്കിട്ടു സ്ത്രീപ്രവേശനം അനുവദിക്കരുതെന്നാവശ്യപ്പെട്ടു ഹർജി
Saturday, October 6, 2018 2:12 AM IST
കൊച്ചി: സുപ്രീംകോടതി ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുമതി നൽകിയ വിധിക്കെതിരേ കേസിലെ കക്ഷികൾ പുനപരിശോധനാ ഹർജി നൽകാനിരിക്കെ ഈ മാസം 18ന് മാസ പൂജയ്ക്കായി നട തുറക്കുന്പോൾ സ്ത്രീകൾക്ക് പ്രവേശനം നൽകരുതെന്നാവശ്യപ്പെട്ടു ഹർജി.

അന്താരാഷ്‌ട്ര ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്‍റ് എം.കെ. ഗോപിനാഥാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ശബരിമലയിലേക്ക് കെട്ടുകെട്ടി പോകാൻ 41 ദിവസത്തെ വ്രതമെടുക്കണമെന്നാണ് ആചാരം. സെപ്റ്റംബർ 28ന് വിധി വന്നശേഷം കഷ്ടിച്ച് 20 ദിവസം കഴിയുന്പോൾ മാസപൂജയ്ക്കായി നടതുറക്കും. കൃത്യമായി വ്രതമെടുക്കാതെ സ്ത്രീകളെ മല ചവിട്ടാൻ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സുപ്രീംകോടതി വിധി തിടുക്കത്തിൽ നടപ്പാക്കാൻ സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ശ്രമിക്കുകയാണെന്നും ഹർജിയിൽ പറയുന്നു.


ശബരിമലയിൽ ദർശനത്തിനെത്തുന്ന സ്ത്രീകളുടെ സൗകര്യത്തിനായി വനിതാ പോലീസിനെ നിയോഗിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ വനിതാ പോലീസ് ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷം പേരും വിശ്വാസപരമായ കാരണങ്ങളാൽ ശബരിമല ഡ്യൂട്ടിക്ക് വിസമ്മതം അറിയിച്ചതായി വാർത്തയുണ്ട്. പന്പയ്ക്കു മുകളിലേക്ക് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനെ വനിതകളായ പോലീസുകാർ എതിർക്കുന്ന സാഹചര്യത്തിൽ ഇവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും ഇക്കാരണത്താൽ വനിതാ പോലീസിനെ പന്പയ്ക്കു മുകളിലേക്ക് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.