കേരളം ജാഗ്രത കാട്ടേണ്ടത് മുല്ലപ്പെരിയാർ അണക്കെട്ടിൽ
കേരളം ജാഗ്രത കാട്ടേണ്ടത്  മുല്ലപ്പെരിയാർ അണക്കെട്ടിൽ
Saturday, October 6, 2018 2:24 AM IST
കുമളി: കേരളം വീണ്ടും പ്രളയഭീഷണി നേരിടുന്പോൾ സംസ്ഥാനം ഏറെ ജാഗ്രത പുലർത്തേണ്ടത് മുല്ലപ്പെരിയാർ അണക്കെട്ടിലും തമിഴ്നാടിന്‍റെ നീക്കങ്ങളിലും. കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് പെരിയാർ തീരങ്ങളിൽ ആശങ്ക പടർത്തിയിട്ടുണ്ട്.

ഓഗസ്റ്റ് 15ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ അളവായ 142 അടി പിന്നിട്ട് 144 അടി കവിഞ്ഞിരുന്നു. സ്പിൽവേയുടെ 13 ഷട്ടറുകൾ ഏഴടി ഉയർത്തി തമിഴ്നാട് വെള്ളം പുറത്തേക്കൊഴുക്കി. പെരിയാറ്റിലൂടെ കുത്തിയൊഴുകിയ ജലം നിറഞ്ഞുതുളുന്പിയ ഇടുക്കി അണക്കെട്ടിലെത്തിയതിനെത്തുടർന്ന് ചെറുതോണി അണക്കെട്ടിന്‍റെ അഞ്ചു ഷട്ടറുകളും ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കിയത് പ്രളയത്തിന്‍റെ ആഘാതം വർധിപ്പിച്ചു.

പ്രളയം കേരളത്തെ നടുക്കിയപ്പോഴും മുല്ലപ്പെരിയാറിലെ വെള്ളം പെരിയാറ്റിലേക്കൊഴുക്കണമെന്നും തമിഴ്നാട്ടിലേക്കു കൂടുതൽ വെള്ളം കൊണ്ടു പോകണമെന്നുമുള്ള കേരളത്തിന്‍റെ നിരന്തര ആവശ്യം തമിഴ്നാട് നിരസിക്കുകയായിരുന്നു. ഒടുവിൽ ജലനിരപ്പ് ഇവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു ഭീകരമായി ഉയർന്നപ്പോൾ രാത്രിയുടെ മറവിൽ ഒരു മുന്നറിയിപ്പുമില്ലാതെ ഷട്ടർ കൂടുതൽ ഉയർത്തി പെരിയാറ്റിലേക്ക് ഒഴുക്കുകയും ചെയ്തു.


സുപ്രീംകോടതിയുടെ ഇടക്കാല വിധിയിൽ ജലനിരപ്പ് 139 അടിയായി നിജപ്പെടുത്തിയെങ്കിലും കേരളം അതീവ ജാഗ്രത കാട്ടിയില്ലെങ്കിൽ തമിഴ്നാട് ഓഗസ്റ്റ് 15 ആവർത്തിക്കാനാണ് സാധ്യത. ജലനിരപ്പ് 139 അടിയായി നിശ്ചയിക്കപ്പെട്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രണപരിധിയിൽ നിർത്താനുള്ള ശക്തമായ നടപടി കേരളത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകണം.

തമിഴ്നാട് മര്യാദ ലംഘിച്ചപ്പോൾ ആയിരക്കണക്കിന് ജനങ്ങളുടെ ജീവന്‍റെ സുരക്ഷ കണക്കിലെടുത്ത് ഇടുക്കി ജില്ലാ കളക്ടർക്കു താത്കാലികമായി അണക്കെട്ടിന്‍റെ നിയന്ത്രണം ഏറ്റെടുക്കാമായിരുന്നെന്നും നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്‍റെ സുരക്ഷ സംരക്ഷിക്കേണ്ടതു കേരള ഗവണ്‍മെന്‍റിന്‍റെ മാത്രം ഉത്തരവാദിത്വമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.