ഓർത്തഡോക്സ് -യാക്കോബായ തർക്കം: മൃതദേഹവുമായി പത്തു മണിക്കൂർ റോഡിൽ പ്രതിഷേധം
ഓർത്തഡോക്സ് -യാക്കോബായ തർക്കം: മൃതദേഹവുമായി പത്തു മണിക്കൂർ റോഡിൽ പ്രതിഷേധം
Friday, November 9, 2018 1:01 AM IST
കായംകുളം: യാക്കോബായ -ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന കട്ടച്ചിറ സെന്‍റ് മേരീസ് പള്ളിയിൽ മൃതസംസ്കാരത്തിനെത്തിയ യാക്കോബായവിഭാഗം വൈദികരെ പോലീസ് തടഞ്ഞതു സഘർഷാവസ്ഥ സൃഷ്ടിച്ചു. ഇതേത്തുടർന്ന് യാക്കോബായവിഭാഗം വൈദികരും വിശ്വാസികളും മൃതശരീരവുമായി പത്തു മണിക്കൂറിലേറെ കായംകുളം -പുനലൂർ കെ പി റോഡിൽ പ്രതിഷേധിച്ചു.

സുപ്രീംകോടതി വിധിയുള്ളതിനാൽ അടുത്ത ബന്ധുക്കൾക്കു പള്ളിയിൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കാമെന്നും വൈദികർ പ്രവേശിക്കാൻ പാടില്ലെന്നും എഡിഎം അബ്ദുൽ സലാമും ഉന്നത പോലീസ് ഉദ്യോഗസ്ഥരും യാക്കോബായ വിഭാഗത്തെ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാൻ അവർ തയാറായില്ല. ഒടുവിൽ ഇന്നലെ രാത്രി എട്ടോടെ ആർഡിഒ സ്ഥലത്തെത്തി അവസാന വട്ട ചർച്ച നടത്തിയിട്ടും ഫലം കണ്ടില്ല. ഒടുവിൽ നോട്ടീസ് നൽകി മൃതശരീരം നിയമപ്രകാരം കസ്റ്റഡിയിലെടുക്കാൻ ആർഡിഒയുടെ നിർദേശപ്രകാരം പോലീസ് ശ്രമിച്ചതോടെ യാക്കോബായ വിഭാഗം മൃതശരീരം സംസ്കരിക്കാതെ മരിച്ച ആളുടെ വീട്ടിലേക്കു തിരികെ കൊണ്ടുപോയി.

യാക്കോബായ ഇടവക അംഗമായ കട്ടച്ചിറ പള്ളിക്കലേത്ത് വർഗീസ് മാത്യുവി(95) ന്‍റെ മൃതശരീരമാണ് പ്രതിഷേധങ്ങൾക്കൊടുവിൽ സംസ്കരിക്കാതെ തിരികെ കൊണ്ടുപോയത്.സഭാനേതൃത്വവുമായി ആലോചിച്ച ശേഷം ഇനി സംസ്കാര നടപടികളുമായി മുന്നോട്ടു പോകുമെന്ന് യാക്കോബായ വിഭാഗം അറിയിച്ചു . കഴിഞ്ഞ ശനിയാഴ്ചയാണു വർഗീസ് മാത്യു നിര്യാതനായത്. സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതശരീരം ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം വിശ്വാസികളും വൈദികരും ചേർന്നു വിലാപയാത്രയായി കറ്റാനം സെന്‍റ് മേരീസ് പള്ളിയിൽ കൊണ്ടുവന്നത്. പള്ളിക്കു നൂറു

മീറ്റർ അകലെ പോലീസ് വൈദികരെ തടഞ്ഞു .

മരിച്ച വർഗീസ് മാത്യുവിന്‍റെ ചെറുമകൻ ഫാ.ജോർജിജോൺ യാക്കോബായ സുറിയാനി സഭയുടെ കൊല്ലം ഭദ്രാസന സെക്രട്ടറിയാണ്. അതിനാൽ അടുത്ത ബന്ധുവായ തനിക്കു പള്ളിയിൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അവകാശമുണ്ടെന്നും ഇത് അനുവദിക്കണമെന്നും ഫാ.ജോർജി ജോൺ എഡിഎമ്മിനോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല.

പോലീസ് തടഞ്ഞതോടെ വൈദികരും വിശ്വാസികളും മൃതശരീരം കെപി റോഡിൽ വച്ചു പ്രതിഷേധിച്ചു. ഉച്ചയോടെ മൃതശരീരം മൊബൈൽ മോർച്ചറിയിലേക്കു മാറ്റി. ഇതിനിടയിൽ ജില്ലാ കളക്ടർ സ്ഥലത്തെത്തി പ്രശ്ന പരിഹാരം കാണണമെന്നു യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ, കളക്ടർ സ്ഥലത്തെത്തിയില്ല. തുടർന്ന് രാത്രി ഏറെ വൈകിയിട്ടും മൃതശരീരവുമായുള്ള പ്രതിഷേധം അവസാനിക്കാത്തതിനെത്തുടർന്ന് ആർഡിഒ ഹരികുമാർ അവസാനവട്ട ചർച്ച നടത്തി. യാക്കോബായ വിഭാഗം വൈദികർ പള്ളിയിൽ കയറിയാൽ അതു കോടതിയലക്ഷ്യ മാകുമെന്നും വൈദികവേഷം ഒഴിവാക്കി അടുത്ത ബന്ധുക്കൾക്കു പള്ളിയിൽ സംസ്കാരത്തിൽ പങ്കെടുക്കാമെന്നും ആർഡിഒ അറിയിച്ചു. 

എന്നാൽ ഇതിലും തീരുമാനമാകാത്തതിനെത്തുടർന്നാണ് മൃതദേഹം പിടിച്ചെടുക്കാൻ നീക്കമുണ്ടായതും യാക്കോബായ വിഭാഗം തിരികെ പോയതും. ഇവിടെ ഏർപ്പെടുത്തിയ നിരോധനാജ്ഞ നവംബർ 27 വരെ നീട്ടിയിട്ടുണ്ട് . ഡിവൈഎസ് പി മാരായ എ.നസീം, അനീഷ് വി കോര, ആർ ബിനു, സിഐ മാരായ മനോജ്, ജോസ് മാത്യു, മോഹൻലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.