മുഖ്യമന്ത്രിയുടെ മൗനം ജലീലിനെ സംരക്ഷിക്കാൻ: ചെന്നിത്തല
മുഖ്യമന്ത്രിയുടെ മൗനം ജലീലിനെ സംരക്ഷിക്കാൻ: ചെന്നിത്തല
Sunday, November 11, 2018 1:20 AM IST
കൊച്ചി: മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധുനിയമന വിവാദത്തിൽ മുഖ്യമന്ത്രിയുടെ മൗനം മന്ത്രിയെ സംരക്ഷിക്കാനെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ സംരക്ഷണം ഉള്ളതുകൊണ്ടാണു മന്ത്രി കെ.ടി. ജലീൽ അഴിമതി നടത്തിയത്. അഴിമതിക്കാരെ സംരക്ഷിക്കുന്ന അഴിമതി സർക്കാരാണ് ഇന്നു കേരളം ഭരിക്കുന്നതെന്നും ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇ.പി. ജയരാജനെ മന്ത്രിസഭയിൽ തിരിച്ചെടുത്തതോടെ ആർക്കും അഴിമതി നടത്താനുള്ള ലൈസൻസാണു മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. കെ.ടി. ജലീലിനെതിരേ അരഡസൻ ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ആരോപണങ്ങളിൽ മുഖ്യമന്ത്രി സമഗ്രമായ അന്വേഷണത്തിനു തയാറാകണം. സ്വന്തക്കാർക്കു തരംപോലെ നൽകാനുള്ളതല്ല സർക്കാർ നിയമനങ്ങൾ. തെളിവുണ്ടെങ്കിൽ പോയി കോടതിയിൽ പറയാനാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. ഈ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ കോണ്‍ഗ്രസ് ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. മന്ത്രിക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും ചെന്നിത്തല പറഞ്ഞു.


നെയ്യാറ്റിൻകര കെടങ്ങാവിളയിൽ ഒരു യുവാവിനെ വാഹനത്തിന്‍റെ മുന്നിലേക്കു ഡിവൈഎസ്പി തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതു കേസ് അട്ടിമറിക്കാനാണ്. ശബരിമലയുടെ കാര്യത്തിൽ എല്ലാ ദിവസവും തലതിരിഞ്ഞ നിലപാടുകളാണു സർക്കാർ സ്വീകരിക്കുന്നത്.

സിപിഎമ്മിന്‍റെയും ബിജെപിയുടെയും ലക്ഷ്യം ശബരിമലയെ രാഷ്‌ട്രീയമായി ഉപയോഗിക്കുക എന്നതാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയെ അറസ്റ്റ് ചെയ്യാനുള്ള ധൈര്യം ഈ സർക്കാർ കാണിക്കുമെന്നു കരുതുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.