രാജ്യത്തിന്‍റെ വീരപുത്രനു ജന്മനാടിന്‍റെ യാത്രാമൊഴി
രാജ്യത്തിന്‍റെ വീരപുത്രനു  ജന്മനാടിന്‍റെ യാത്രാമൊഴി
Thursday, November 15, 2018 1:22 AM IST
ഉദയംപേരൂർ/നെടുന്പാശേരി: രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ധീരജവാനു ജന്മനാടിന്‍റെ യാത്രാമൊഴി. കാഷ്മീരിൽ നിയന്ത്രണ രേഖയ്ക്കു സമീപം പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പിൽ വീരമൃത്യു വരിച്ച ലാൻസ്നായിക് കെ.എം. ആന്‍റണി സെബാസ്റ്റ്യന്‍റെ (34) മൃതദേഹം ഉദയംപേരൂരിലെ വസതിയിലെത്തിച്ചപ്പോൾ സമൂഹത്തിന്‍റെ നാനാതുറകളിൽനിന്നായി ആയിരങ്ങൾ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.

ഇന്നലെ രാവിലെ എട്ടിനു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ളയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോണ്‍, കൊച്ചി ആർമി സ്റ്റേഷൻ ഓഫീസർ കേണൽ കെ.കെ. കിരണ്‍, ഡിസിസി പ്രസിഡന്‍റ് ടി.ജെ. വിനോദ്, ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോണ്‍ ജേക്കബ്, ആന്‍റണി സെബാസ്റ്റ്യന്‍റെ ബന്ധുക്കൾ, നാട്ടുകാർ തുടങ്ങിയവരും വിമാനത്താവളത്തിൽ എത്തിയിരുന്നു.

ആന്‍റണി സെബാസ്റ്റ്യനൊപ്പം സേവനമനുഷ്ഠിക്കുന്ന സൈനികരായ പാലക്കാട് സ്വദേശി രാജീവും കോഴിക്കോട് സ്വദേശി ബബീഷുമാണു മൃതദേഹത്തെ വിമാനത്താവളം വരെ അനുഗമിച്ചത്. 9.50ഓടെ മൃതദേഹം ഉദയംപേരൂർ സ്റ്റെല്ലാ മേരീസ് കോണ്‍വന്‍റിനു സമീപത്തെ വീട്ടിലെത്തിച്ചു. സമീപത്തുള്ള സഹോദരി ഭർത്താവിന്‍റെ വീട്ടിലായിരുന്നു പൊതുദർശനം.

മന്ത്രി എ.സി. മൊയ്തിൻ, ജില്ലാ കളക്ടർ, മുൻ മന്ത്രി കെ. ബാബു, നഗരസഭ ചെയർപേഴ്സണ്‍ ചന്ദ്രികദേവി, കണയന്നൂർ തഹസിൽദാർ പി.ആർ. രമാദേവി, സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു, ജനപ്രതിനിധികൾ, സാംസ്കാരിക സംഘടനാ പ്രവർത്തകർ, വിമുക്തഭടന്മാർ, ആന്‍റണി സെബാസ്റ്റ്യൻ പഠിച്ച സ്കൂളുകളിലെ അധ്യാപകർ, വിദ്യാർഥികൾ എന്നിവരും അന്ത്യോപചാരമർപ്പിക്കാനെത്തി.


ആന്‍റണിയുടെ ഭാര്യ അന്ന ഡയാന, ഏകമകൻ എയ്ഡൻ, മാതാവ് ഷീല എന്നിവർ മൃതദേഹത്തിനു സമീപത്തുതന്നെ ഉണ്ടായിരുന്നു. കണ്ണീരോടെയാണു നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും വീരജവാന് അന്തിമോപചാരമർപ്പിച്ചത്.

പ്രാർഥനാ ശുശ്രൂഷകൾക്കു ശേഷം വിവിധ സേനാവിഭാഗങ്ങളുടെയും സംസ്ഥാന സർക്കാരിന്‍റെയും ഗാർഡ് ഓഫ് ഓണർ ഉണ്ടായിരുന്നു.

തുടർന്നു ആന്‍റണിയുടെ ഭൗതിക ശരീരത്തിൽ പുതപ്പിച്ചിരുന്ന ദേശീയപതാക ലഫ്. കമാൻഡർ കെ.വി. പോൾ ജവാന്‍റെ ഭാര്യ അന്ന ഡയാനയ്ക്കു കൈമാറി. ദേശീയപതാക നെഞ്ചോടുചേർത്തു ഭർത്താവിന്‍റെ മൃതദേഹത്തിനു മുന്നിൽ കണ്ണീരണിഞ്ഞുനിന്ന അന്ന ഡയാന മറ്റുള്ളവരുടെയും കണ്ണുകളെ ഈറനണിയിച്ചു.

ഉച്ചകഴിഞ്ഞു 3.45നു ഭൗതികശരീരം സംസ്കാരശുശ്രൂഷകൾക്കായി ഇരിങ്ങാലക്കുട സിയോണ്‍ എംപറർ ഇമ്മാനുവേൽ ചർച്ചിലേക്കു വിലാപയാത്രയായി കൊണ്ടുപോയി. വൈകുന്നേരം അഞ്ചരയ്ക്കായിരുന്നു സംസ്കാരം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ലാൻസ്നായിക് കെ.എം. ആന്‍റണി സെബാസ്റ്റ്യന്‍റെ വീരമൃത്യു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.