തമിഴ്നാട്ടിൽ തടഞ്ഞുവച്ചന്ന കേസിൽ സർക്കാർ വിവരം നൽകണം
Friday, November 16, 2018 12:31 AM IST
കൊച്ചി: കേരളത്തിൽനിന്നു തമിഴ്നാട്ടിലേക്കു യാത്ര പോകുന്നവരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം തേടുന്നതുമായി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങൾ അറിയിക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി.

ഇത്തരം കേസുകളിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു മലപ്പുറം തിരൂർ സ്വദേശി ഹംസ നൽകിയ ഹർജിയിലാണു നടപടി.

ബിസിനസ് ആവശ്യങ്ങൾക്കു ഹർജിക്കാരൻ ഹൊസൂറിൽ പോയി കോയന്പത്തൂർ വഴി മടങ്ങുന്പോൾ ഉക്കടത്തു വച്ചു വാഹനാപകടമുണ്ടാക്കി തന്നെ തട്ടിക്കൊണ്ടുപോയെന്നും 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും ഹർജിയിൽ പറയുന്നു. പിന്നീട് വീട്ടുകാരുമായി ബന്ധപ്പെട്ടു പത്തു ലക്ഷം രൂപയും ബാക്കി തുകയ്ക്കു ചെക്കും ചെർപ്പുളശേരിയിൽ വച്ചു നാസർ എന്നയാൾക്കു കൈമാറി. മൂന്നു നാൾ കഴിഞ്ഞാണു തന്നെ മോചിപ്പിച്ചതെന്നും മറ്റൊരു കുടുംബത്തെ സമാനമായി പീഡിപ്പിക്കുന്നതിനു ദൃക്സാക്ഷിയായെന്നും ഹർജിയിൽ പറയുന്നു.


പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. 15 പേരടങ്ങുന്ന സംഘം മൂന്നു വാഹനങ്ങളിലായെത്തിയാണു തന്നെ തട്ടിക്കൊണ്ടുപോയതെന്നും കേസിൽ രണ്ടു പേരെ പിടികൂടിയതോടെ പോലീസിന്‍റെ ആവേശം ഇല്ലാതായെന്നും ഹർജിക്കാരൻ പറയുന്നു.

തട്ടിക്കൊണ്ടു വരുന്നവരെ നഗ്നരാക്കി ചിത്രമെടുത്തും മർദ്ദിച്ചും പീഡിപ്പിക്കുന്നുണ്ട്. ഹർജി ഡിസംബർ നാലിനു വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.