സംസ്ഥാന സ്കൂൾ കലോത്സവം നാലു ദിവസമാക്കണമെന്നു ശിപാർശ
Wednesday, December 12, 2018 1:08 AM IST
ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവം നാലു ദിവസമെങ്കിലും വേണമെന്ന് അഭിപ്രായം. മൂന്നു ദിവസംകൊണ്ടു നടത്തിയാൽ ആസ്വാദനത്തിന് അവസരം കുറയും. അതുപോലെ വേദികളുടെ എണ്ണം കൂട്ടുകയും മത്സരം രാത്രി വൈകി മത്സരം നടത്തേണ്ടിയും വരും. നാലു ദിവസമാക്കണമെന്ന ശിപാർശ സംഘാടക സമിതി സർക്കാരിനു മുന്നിൽ വയ്ക്കും.

പ്രളയത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇക്കുറി കലോത്സവം ചെലവ് പരമാവധി ചുരുക്കി മൂന്നുദിവസത്തേക്കു കുറച്ചത്. രചനാ മത്സരങ്ങൾ ജില്ലാതലത്തിൽ നടത്തി അതിലെ വിജയികളുടെ ഒന്നിച്ചു സംസ്ഥാന തലത്തിൽ മൂല്യനിർണയം നടത്തുന്ന രീതിയായിരുന്നു ഇത്തവണ.
ദിവസം കുറച്ചതിനാൽ വേദികളുടെ എണ്ണം 30 വരെ ഉയർന്നു. രചനാമത്സരങ്ങൾ അടക്കമുണ്ടായിരുന്ന തൃശൂർ കലോത്സവത്തിൽ ഇത് 24 ആയിരുന്നു. ആദ്യദിനത്തിൽ മാധ്യമങ്ങളോടു സംസാരിച്ച വിദ്യാഭ്യാസ മന്ത്രിയടക്കം ആലപ്പുഴയെ മോഡലാക്കിയായിരിക്കും വരും കലോത്സവങ്ങളെന്നും പറഞ്ഞിരുന്നു.


എന്നാൽ, കാസർഗോഡ് നടക്കുന്ന അടുത്ത കലോത്സവ സംഘാടക സമിതിയുമായി ആലോചിച്ചു ദിവസക്കാര്യത്തിൽ പുനർവിചിന്തനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. രാത്രി വൈകി നടത്തരുതെന്നു കോടതിയടക്കം മുന്പ് പറഞ്ഞിരുന്ന സാഹചര്യങ്ങളും പരിഗണിക്കേണ്ടി വരും. ആലപ്പുഴയിൽ ഏറെ രാത്രിയിലും മത്സരങ്ങൾ നടേത്തേണ്ടി വന്നിരുന്നു. ആലപ്പുഴയിൽ ആദ്യ ദിനത്തിൽ പ്രതിക്ഷിച്ച കാണികൾ എത്തിയില്ലെങ്കിലും രണ്ടും മൂന്നും ദിനങ്ങളിൽ പ്രമുഖ വേദികളെല്ലാം നിറഞ്ഞു. ആസ്വദിച്ചു വന്നപ്പോഴേക്കും കലോത്സവം കഴിഞ്ഞല്ലോയെന്നായിരുന്നു പലർക്കും പരിഭവം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.