യൂണിയനുകളിൽ പ്രഫഷണലിസം കൊണ്ടുവരണം: കാനം രാജേന്ദ്രൻ
യൂണിയനുകളിൽ പ്രഫഷണലിസം കൊണ്ടുവരണം: കാനം രാജേന്ദ്രൻ
Thursday, December 13, 2018 2:31 AM IST
കണ്ണൂർ: ട്രേഡ് യൂണിയനുകളിൽ പ്രഫഷണലിസം കൊണ്ടുവരുവാൻ തൊഴിലാളി യൂണിയനുകൾ തയാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എഐടിയുസി സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന സമരസംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആധുനിക മാനേജ്മെന്‍റുകളുടെ പുതിയ നീക്കങ്ങളെ നേരിടാൻ ട്രേഡ് യൂണിയൻ നേതാക്കൾക്കും പ്രവർത്തകർക്കും പ്രത്യേക പരിശീലനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കേരള സർക്കാരിനു വെല്ലുവിളി ഉയർത്തുന്നത് ബിജെപി, ആർഎസ്എസ് പോലുള്ള സംഘടനകളാണ്. ഇവരുടെ കണ്ണിലെ കരടാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. എല്ലാ മേഖലയിലും ഒന്നിച്ച് മുന്നോട്ടുപോകുന്നുവെന്ന് അർഥമില്ല. എങ്കിലും വലിയരീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്.


ശബരിമല പ്രശ്നത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കാതിരിക്കാനുള്ള ശ്രമമാണ് രമേശ് ചെന്നിത്തലയും ശ്രീധരൻപിള്ളയും ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധിക്കെതിരേയാണ് പ്രതിപക്ഷം സമരം നടത്തുന്നത്. സ്ത്രീകളുടെ ഇടയിലാണ് പ്രതിപക്ഷം ഏറ്റവും കൂടുതൽ തെറ്റിദ്ധാരണ ഉണ്ടാക്കിയിരിക്കുന്നത്.

ഇതിനുവേണ്ടിയാണ് ജനുവരി ഒന്നിന് വനിതാമതിൽ തീർക്കുന്നതെന്നും കേരളത്തെ വീണ്ടും ഒരു ഭ്രാന്താലയമാക്കാൻ ആഗ്രഹിക്കാത്ത എല്ലാവരും ഇതിൽ പങ്കുചേരുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. എഐടിയുസി ദേശീയ സെക്രട്ടറി രാമകൃഷ്ണ പാണ്ഡെ സമരസംഗമം ഉദ്ഘാടനം ചെയ്തു. എസ്. വിജയകുമാരൻ നായർ അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.