തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലായി ഒന്നര ലക്ഷത്തിലധികം ഫയലുകൾ കെട്ടിക്കിടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ കെ.എസ്. ശബരീനാഥിനു രേഖാമൂലം മറുപടി നൽകി.
കഴിഞ്ഞ ഒക്ടോബർ 31 വരെയുള്ള കണക്ക് പ്രകാരം സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലായി 1,54,781 ഫയലുകൾ കെട്ടിക്കിടക്കുന്നു.
ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നതു തദ്ദേശഭരണ വകുപ്പിലാണ് -33,705 എണ്ണം. ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന റവന്യൂ, പൊതുവിദ്യാഭ്യാസം, മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പുകളിൽ പതിനായിരത്തിലധികം ഫയലുകൾ കെട്ടിക്കിടക്കുന്നു.
വകുപ്പുകളും കെട്ടിക്കിടക്കുന്ന ഫയലുകളും
കൃഷി -6205, മൃഗസംരക്ഷണം-1481 ആയുഷ് -598, പിന്നോക്ക സമുദായ വികസനം 944, തീരദേശ, ഉൾനാടൻ ജലഗതാഗതം-147, സഹകരണം-3628, സാംസ്കാരികം -1642, ഇലക്ഷൻ-195, പരിസ്ഥിതി- 800, ധനകാര്യം -3691, മത്സ്യബന്ധനം, 664, ഭക്ഷ്യ, പൊതുവിതരണം- 1844, വനം -3562, പൊതുഭരണം-4522, പൊതുവിദ്യാഭ്യാസം -10214, ആരോഗ്യം- 7055, ഉന്നതവിദ്യാഭ്യാസം -3436, ആഭ്യന്തരം-12620, ഭവനനിർമാണം- 217, വ്യവസായം-4750, വിവര പൊതുജനസന്പർക്കം- 723, വിവരസങ്കേതികം- 963, തൊഴിൽ- 3117, നിയമം- 1458, തദ്ദേശസ്വയംഭരണം-33705, പ്രവാസികാര്യം -1021, പാർലിമെന്ററികാര്യം-311, ഉദ്യോഗസ്ഥ ഭരണപരിഷ്കാരം - 1153, ആസൂത്രണവും സാന്പത്തികകാര്യവും - 1959, തുറമുഖം- 1110, ഉൗർജം-1747, പൊതുമരാമത്ത്- 4023, റവന്യൂ- 14264, സൈനികക്ഷേമം, 487 പട്ടികജാതി-വർഗ വികസനം-2438, ശാസ്ത്രസാങ്കേതികം -344 സാമൂഹ്യനീതി -1635, കായികം-227, സ്റ്റോർസ് പർച്ചേസ് -282, നികുതി- 5076, വിനോദ സഞ്ചാരം -1073, ഗതാഗതം-1255,
വിജിലൻസ് -2983, ജലവിഭവം- 5212.