ബോണ്ട് വ്യവസ്ഥ ഡോക്ടർ ലംഘിക്കുന്നത് അനുവദിക്കാനാവില്ല: ഹൈക്കോടതി
ബോണ്ട് വ്യവസ്ഥ ഡോക്ടർ ലംഘിക്കുന്നത്  അനുവദിക്കാനാവില്ല: ഹൈക്കോടതി
Saturday, December 15, 2018 1:57 AM IST
കൊച്ചി: ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് ക്വോട്ടയിൽ പിജി പഠനം പൂർത്തിയാക്കിയ ഡോക്ടർ, ബോണ്ട് വ്യവസ്ഥകൾ ലംഘിച്ചു മറ്റൊരു സർവീസിൽ ജോലിക്കു കയറുന്നത് അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി. ബോണ്ട് വ്യവസ്ഥ ലംഘിച്ചാൽ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥ പാലിക്കുന്നതിനൊപ്പം പഠനകാലത്തു ഹർജിക്കാരൻ ശന്പളം, സ്റ്റൈപെൻഡ് ഇനത്തിൽ കൈപ്പറ്റിയ 18 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടച്ചാൽ വിടുതൽ നൽകാമെന്നു ഹൈക്കോടതി വ്യക്തമാക്കി.

ബോണ്ടിലെ വ്യവസ്ഥ പാലിക്കാതെ മറ്റൊരു സർവീസിലേക്കു പോകാൻ ഹർജിക്കാരനു കഴിയില്ലെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു. കോട്ടയം വടവാതൂർ ഇഎസ്ഐയിലെ ഡോ.വി. പ്രവീണിനു ഹെൽത്ത് സർവീസിൽ അസി. സർജനായി ജോലിക്കു കയറാൻ അനുമതി നൽകിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.


ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് ക്വോട്ടയിലാണു പ്രവീണിനു പിജിക്കു പ്രവേശനം ലഭിച്ചത്. പഠനം പൂർത്തിയാക്കി ഇതേ സർവീസിൽ തിരിച്ചു ജോലിയിൽ പ്രവേശിക്കണമെന്നാണു ബോണ്ടിലെ വ്യവസ്ഥയെങ്കിലും ഹെൽത്ത് സർവീസിൽ ജോലി ലഭിച്ചതിനാൽ പോകാൻ അനുവദിക്കണമെന്നു പ്രവീണ്‍ ആവശ്യപ്പെട്ടു. എന്നാൽ, ബോണ്ടിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടി അധികൃതർ അനുമതി നിഷേധിച്ചു.

ഇതിനെതിരേയാണ് പ്രവീണ്‍ ട്രൈബ്യൂണലിനെ സമീപിച്ചത്. ഏതെങ്കിലും പ്രത്യേക സർവീസിൽതന്നെ തുടരാമെന്നല്ല സർക്കാരിനെ സേവിക്കാമെന്നാണു ബോണ്ടിലെ വ്യവസ്ഥയെന്നു വ്യാഖ്യാനിച്ച ട്രൈബ്യൂണൽ ഹെൽത്ത് സർവീസിലേക്കു പോകാൻ വിടുതൽ നൽകാനും നിർദേശിച്ചു. ഇതിനെതിരേ ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് ഡയറക്ടറാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.