ജീവിതംതേടി നിരത്തിൽ ശയന പ്രദക്ഷിണം
ജീവിതംതേടി നിരത്തിൽ ശയന പ്രദക്ഷിണം
Tuesday, January 22, 2019 1:34 AM IST
തിരുവനന്തപുരം: വർഷങ്ങളോളം കെഎസ്ആർടിസി ബസിൽ കണ്ടക്ടർമാരായി തൊഴിൽ ചെയ്ത് ഉപജീവനം മുന്നോട്ടുകൊണ്ടുപോയ എംപാനൽ കണ്ടക്ടർമാർ ഇന്നലെ സെക്രട്ടേറിയറ്റ് പടിക്കലെ റോഡിൽ ശയനപ്രദക്ഷിണ സമരവുമായെത്തി. ആഴ്ചകൾക്ക് മുമ്പ് ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ട ഇവർ ജീവിതം തേടി അധികാരികളുടെ കണ്ണുതുറപ്പിക്കാനായാണു ശയനപ്രദക്ഷിണ സമരവുമായി എത്തിയത്.

സ്ത്രീകളടക്കം ആയിരത്തിലേറെ കണ്ടക്ടർമാരാണ് നട്ടുച്ച വെയിലത്ത് ചുട്ടുപൊള്ളുന്ന റോഡിൽ ശയനപ്രദക്ഷിണം നടത്തിയത്. തൊഴിൽ നഷ്ടപ്പെട്ട മുഴുവൻ പേരെയും തിരിച്ചെടുക്കുക, തിരിച്ചെടുക്കുന്നവർക്ക് അർഹമായ മുഴുവൻ ആനുകൂല്യങ്ങളും ഉറപ്പാക്കുക, പിരിച്ചുവിടാനാണ് തീരുമാനമെങ്കിൽ മതിയായ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല സത്യഗ്രഹം.

സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്നലെ ആരംഭിച്ച സത്യഗ്രഹസമരം എംപാനൽ സമരസമിതി കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. പ്രായപരിധി കഴിഞ്ഞതു കാരണം ഇനി ഒരു ജോലിക്കുപോലും അപേക്ഷിക്കാൻ കഴിയില്ല. തങ്ങളുടെ തൊഴിൽപ്രശ്നത്തിനു പരിഹാരം കാണാതെ തലസ്ഥാന നഗരം വിട്ടുപോകില്ല. ഈ മാസം 25നു നിയമസഭ തുടങ്ങുമ്പോൾ സമരം നിയമസഭയുടെ മുന്നിലേക്കു മാറ്റും. ഒന്നുകിൽ ജോലി അല്ലെങ്കിൽ മതിയായ നഷ്ടപരിഹാരം; ഈ ആവശ്യത്തിൽനിന്നു പിന്നോട്ടില്ലെന്നും ദിനേശ്ബാബു പറഞ്ഞു.

എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട നടപടി അംഗീകരിക്കാനാവില്ലെന്ന് എഐടിയുസി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിൽ സംരക്ഷണം ആവശ്യപ്പെട്ട് ഫെബ്രുവരി ഏഴിന് എഐടിയുസി സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാവ് എ.ആർ. പത്മകുമാർ, കെഎസ്ആർടിഇയു (സിഐടിയു) സംസ്ഥാന സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ, കെഎസ്ടിഡബ്ല്യു (ഐഎൻടിയുസി) ജനറൽ സെക്രട്ടറി ആർ. ശശിധരൻ, കെഎസ്ടിഇയു ( എഐടിയുസി) ജനറൽ സെക്രട്ടരി രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു. എംപാനൽ സമരസമിതി കൂട്ടായ്മ പ്രസിഡന്‍റ് ജോഷി അധ്യക്ഷനായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.