കൊച്ചി നഗരത്തിൽ വൻതീപിടിത്തം; ചെരിപ്പ് ഗോഡൗണ്‍ കത്തിനശിച്ചു
കൊച്ചി നഗരത്തിൽ വൻതീപിടിത്തം;  ചെരിപ്പ് ഗോഡൗണ്‍ കത്തിനശിച്ചു
Thursday, February 21, 2019 1:47 AM IST
കൊച്ചി: നഗരത്തെയാകെ പരിഭ്രാന്തിയിലാക്കി പാരഗണ്‍ ചെരിപ്പ് കന്പനിയുടെ അഞ്ചു നിലകളുള്ള ഗോഡൗണിൽ വൻ തീപിടിത്തം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം കളത്തിപറന്പ് റോഡിലുള്ള ഗോഡൗണിനാണു തീപിടിച്ചത്. അഞ്ചു നില കെട്ടിടവും പായ്ക്കിംഗിനു സൂക്ഷിച്ചിരുന്ന ചെരിപ്പു ശേഖരവും ഏറെക്കുറെ പൂർണമായി കത്തിനശിച്ചു. സംഭവത്തിൽ ആളപായമില്ല. ആറു കോടിയുടെ നഷ്ടമുണ്ടായതായി കന്പനി അധികൃതർ പറഞ്ഞു. ജനറേറ്ററിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമെന്നാണു പ്രാഥമിക നിഗമനം.

ഇന്നലെ രാവിലെ 11.30 ഓടെ ശ്രദ്ധയിൽപ്പെട്ട തീ നീണ്ട നാലര മണിക്കൂറിനു ശേഷമാണു നിയന്ത്രണവിധേയമാക്കാനായത്. പിന്നെയും മണിക്കൂറുകൾ കഴിഞ്ഞാണ് അഗ്നിരക്ഷാസേന ഗോഡൗണിനുള്ളിൽ പ്രവേശിച്ചത്. എറണാകുളം, ആലപ്പുഴ, തൃശൂർ, കോട്ടയം ജില്ലകളിൽനിന്നുള്ള 65 ഫയർ യൂണിറ്റുകൾ തീയണയ്ക്കാനെത്തി. കൊച്ചി ബിപിസിഎൽ, പോർട്ട് ട്രസ്റ്റ്, സിയാൽ എന്നിവിടങ്ങളിൽനിന്നുള്ള ഫയർ യൂണിറ്റുകളും നേവിയുടെ യൂണിറ്റും ഇതിൽപ്പെടുന്നു.

കെട്ടിടത്തിന്‍റെ താഴത്തെനില ഓഫീസായാണു പ്രവർത്തിച്ചിരുന്നത്. ഇവിടെനിന്നു കുറച്ചു ഫയലുകൾ മാത്രം രക്ഷിക്കാനായി. കെട്ടിടത്തിന്‍റെ താഴത്തെ നിലയിലുള്ള ജനറേറ്റർ റൂമിനു സമീപത്തുനിന്നു വലിയ ശബ്ദത്തോടെ തീ ഉയരുകയായിരുന്നുവെന്നു ജീവനക്കാർ പറഞ്ഞു. ഗോഡൗണിൽ അധികവും റബർ ഉത്പന്നങ്ങളായതിനാൽ നിമിഷനേരംകൊണ്ടു തീ ആളിപ്പടർന്നു. ഫയർ യൂണിറ്റുകൾ തുടർച്ചയായി വെള്ളം ചീറ്റിച്ചെങ്കിലും തുടക്കത്തിൽ തീ നിയന്ത്രിക്കാനായില്ല.

തീ കണ്ട ഉടൻതന്നെ മറ്റു നിലകളിലുള്ള ജീവനക്കാരെ വിവരമറിയിക്കുകയും അവർ സുരക്ഷാ വാതിൽവഴി പെട്ടെന്നു പുറത്തിറങ്ങുകയും ചെയ്തു. അല്ലായിരുന്നെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ചതും തുണമായി. ജോലിക്കാരെല്ലാം പുറത്തിറങ്ങും മുന്പുതന്നെ മൂന്നാം നിലയിലേക്കു തീ പടർന്നിരുന്നു.


തീ ആളിക്കത്തിയതോടെ പ്രദേശമാകെ കറുത്ത പുക നിറഞ്ഞു. ഇതോടെ സമീപത്തെ കെട്ടിടങ്ങളിൽനിന്നു പോലീസെത്തി ആളുകളെ മാറ്റി. ഗോഡൗണിനു മുന്നിലെ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 1000 ലധികം വിദ്യാർഥികളെ അടുത്തുള്ള എസ്ആർവി സ്കൂളിലേക്കും മാറ്റി.

ഗോഡൗണിനു മുന്നിലുള്ള വഴി മെട്രോ നിർമാണത്തിനായി അടച്ചിട്ടിരുന്നതിനാൽ ഫയർ യൂണിറ്റുകൾക്കു വേഗത്തിലെത്താൻ തടസമായി. പിന്നീടു തടസങ്ങൾ നീക്കിയെങ്കിലും ഇടുങ്ങിയ റോഡിൽനിന്ന് ഒരേ സമയം മൂന്നു യൂണിറ്റുകൾക്കു മാത്രമേ രക്ഷാപ്രവർത്തനം നടത്താനായുള്ളൂ. മറ്റു യൂണിറ്റുകൾക്ക് ഈ സമയം കാഴ്ചക്കാരായി നോക്കിനിൽക്കേണ്ടിവന്നു.

ഗോഡൗണിനോടു ചേർന്നുതന്നെയുള്ള ഗോവിന്ദ് അപ്പാർട്ട്മെന്‍റിനും പിൻഭാഗത്തുള്ള എൻഎം ഹോട്ടലിനും മുകളിൽനിന്നാണു അഗ്നിരക്ഷാ ഉദ്യോഗസ്ഥർ തീയണച്ചത്. വെള്ളമുപയോഗിച്ച് തീകെടുത്താനുള്ള ശ്രമം ഫലം കാണാതെ വന്നതോടെ ഫോഗും പ്രയോഗിച്ചു. കെട്ടിടത്തിന്‍റെ പുറംഭാഗം മുഴുവൻ അലുമിനിയം ഷീറ്റുകൾ കൊണ്ട് മറച്ചിരുന്നതും തീയണയ്ക്കുന്നതിനു തടസമായി. ഷീറ്റുകൾ കത്തിവീണതോടെയാണ് അകത്തേക്ക് വെള്ളമെത്തിക്കാനായത്. പ്രദേശത്തു രാത്രിവൈകിയും പുകയും രൂക്ഷഗന്ധവും അനുഭവപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.