രാമന്തളിയിൽ 20 പേർക്കു കടന്നൽക്കുത്തേറ്റു; ഒരാളുടെ നില ഗുരുതരം
രാമന്തളിയിൽ 20 പേർക്കു കടന്നൽക്കുത്തേറ്റു;  ഒരാളുടെ നില ഗുരുതരം
Sunday, March 24, 2019 12:13 AM IST
പയ്യന്നൂർ: കടന്നൽ ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റു. രാമന്തളി മുച്ചിലോട് ക്ഷേത്രത്തിന് സമീപത്തെ താവുരിയാട് അങ്കണവാടിക്ക് സമീപത്താണ് കടന്നലുകൾ കൂട്ടത്തോടെയെത്തി ആക്രമിച്ചത്.

രാമന്തളിയിലെ ജ്യോത്സ്യൻ മാധവൻ, വളമ്പത്ത് ബിജു, തെക്കേ കൊട്ടാരത്തിൽ ഉണ്ണിക്കൃഷ്ണൻ (36), അങ്കണവാടി അധ്യാപിക ലളിത (49), സുനിൽ (33), നിമിഷ (28), അമർത്യു (എട്ട്), അഭിരൂപ് (ഒൻപത്), ദേവിന (ഒൻപത്), ജ്യോതിക (ഏഴ്) തുടങ്ങിയവർക്കാണ് കടന്നൽ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മാധവൻ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലും ബിജു പയ്യന്നൂർ താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.

മറ്റുള്ളവർക്ക് രാമന്തളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകി. അങ്കണവാടിയിൽനിന്നു കുട്ടികളെ വീടുകളിലേക്ക് കൊണ്ടുപോകാൻ എത്തിയവർക്കുനേരേയാണ് ഇന്നലെ വൈകുന്നേരം മൂന്നരയോടെ കടന്നൽ ആക്രമണമുണ്ടായത്. സമീപത്തെ അടിക്കുളങ്ങര കാവിനുള്ളിൽനിന്ന് പുറത്തുവന്ന കടന്നലുകളാണ് പരിസരമാകെ പരിഭ്രാന്തിയിലാക്കിയത്.


ആക്രമണത്തിനിടയിൽ കുട്ടികളെയും രക്ഷിതാക്കളെയും അങ്കണവാടിക്കുള്ളിലാക്കി കതകടച്ചതിനാലാണ് നിരവധി പേർ രക്ഷപ്പെട്ടത്. സമീപത്ത് കോൺക്രീറ്റ് തൊഴിലാളികളുടെ നേരേ കടന്നലുകളെത്തിയപ്പോൾ അവരെല്ലാം കുളത്തിൽ ചാടിയും ഓടിയും രക്ഷപ്പെടുകയായിരുന്നു.
രാമന്തളി പഞ്ചായത്ത് ഓഫീസ് ജീവനക്കാരും നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും രക്ഷാപ്രവർത്തകരായി.

ഏറെനേരം തെരഞ്ഞെങ്കിലും കാവിനകത്തെ കടന്നലുകളുടെ കൂട് കണ്ടെത്താനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.