വയനാട്ടിൽ രാഹുലിന്‍റെ സ്ഥാനാർഥിത്വം : ബിജെപിയേക്കാൾ എതിർക്കുന്നതു സിപിഎം- രമേശ് ചെന്നിത്തല
വയനാട്ടിൽ രാഹുലിന്‍റെ സ്ഥാനാർഥിത്വം : ബിജെപിയേക്കാൾ എതിർക്കുന്നതു  സിപിഎം- രമേശ് ചെന്നിത്തല
Monday, March 25, 2019 1:35 AM IST
തിരുവനന്തപുരം:കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ ബിജെപിയേക്കാൾ കൂടുതൽ എതിർക്കുന്നതു സിപിഎം നേതാക്കളാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സിപിഎമ്മിന്‍റെ മതേതര പോരാട്ടത്തിൽ ആത്മാർഥതയുണ്ടെങ്കിൽ രാഹുലിനെ വയനാട്ടിൽ പിന്തുണയ്ക്കാൻ അവർ തയാറാകണം. രാഹുൽ വയനാട്ടിൽ നിന്നാൽ കേരളത്തിലെ 20 സീറ്റും യുഡിഎഫ് തൂത്തുവാരുമോ എന്ന ആശങ്ക മൂലമാണു സിപിഎം എതിർപ്പുയർത്തുന്നതെന്നും പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ദേശീയതലത്തിലെ മതേതര മുന്നണി സഖ്യം ശക്തിപ്പെടുത്താൻ വയനാട്ടിലെ ഇടതു സ്ഥാനാർഥിയെ പിൻവലിച്ചു രാഹുലിനു പിന്തുണ നൽകുന്ന സമീപനമാകണം സ്വീകരിക്കേണ്ടത്. രാഹുലിനെ പിന്തുണയ്ക്കാതിരുന്നാൽ ഹിമാലയൻ മണ്ടത്തരം സിപിഎമ്മിനു വീണ്ടും ആവർത്തിക്കേണ്ടി വരും. അവസരവാദപരമായ സമീപനമാണു മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നത്.


അന്ധമായ കോണ്‍ഗ്രസ് വിരോധം ഇപ്പോഴും വച്ചുപുലർത്തുന്നതു പിണറായി വിജയനാണ്. ബംഗാളിലെ ഐക്യം അടക്കം തകർത്തു സിപിഎം ജനറൽ സെക്രട്ടറിയെ ഒറ്റപ്പെടുത്തിയതു കേരള നേതാക്കളുടെ ഇടപെടൽ മൂലമാണ്. മുഖ്യശത്രു ആരെന്നു കണ്ടെത്താൻ കഴിയാതെ സിപിഎം പ്രതിസന്ധിയിലാണ്.

ഇന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു സമിതി ചേർന്ന ശേഷം രാഹുലിന്‍റെ സ്ഥാനാർഥിത്വത്തിൽ തീരുമാനമുണ്ടാകും. ശനിയാഴ്ച രാഹുൽ ബിഹാറിലും മറ്റും പ്രചാരണത്തിരക്കിലായതിനാലാണു തീരുമാനം നീളുന്നത്. കോണ്‍ഗ്രസ് അധ്യക്ഷൻ കേരളത്തിൽ മത്സരിക്കണമെന്നു വീണ്ടും സംസ്ഥാന ഘടകം ആവശ്യപ്പെടുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.