ഓർമയായത് അറിയപ്പെടുന്ന ദൈവശാസ്ത്ര പണ്ഡിതൻ
ഓർമയായത് അറിയപ്പെടുന്ന  ദൈവശാസ്ത്ര പണ്ഡിതൻ
Tuesday, April 23, 2019 1:20 AM IST
കൊച്ചി: അലപ്പുഴ തണ്ണീർമുക്കം കായിപ്പുറത്ത് ചാക്കോ-മറിയാമ്മ ദന്പതികളുടെ നാലാമത്തെ പുത്രനായി 1954 ഫെബ്രുവരി ഒന്പതിനു ജനിച്ച ബിഷപ് ഡോ. ഡോ. സൈമണ്‍ കായിപ്പുറം അറിയപ്പെടുന്ന ദൈവശാസ്ത്ര പണ്ഡിതനും ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിലും സെമിനാരികളിലും അധ്യാപകനുമായിരുന്നു.

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം വിൻസൻഷ്യൻ സന്യാസ സമൂഹത്തിൽ ചേർന്നു. ഒഡീഷയിലെ ഭൻജ്നഗർ സെന്‍റ് പീറ്റേഴ്സ് സെമിനാരി, ഗോപാൽപൂർ സെന്‍റ് അക്വിനാസ് കോളജ്, പൂന ജ്ഞാനപീഠ വിദ്യാപീഠം എന്നിവിടങ്ങളിലായിരുന്നു പഠനം.

1980 ഡിസംബർ 20നു പൗരോഹിത്യം സ്വീകരിച്ചു. 1981ൽ ഒഡീഷയിലെ അലിഗോണ്‍ടോ ഇടവകയിലും ബരാംപൂർ രൂപതയിലെ മോഹന ഇടവകയിലും അസിസ്റ്റന്‍റ് വികാരിയായി സേവനം ചെയ്തു.


റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നു ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ഒഡീഷയിൽ ഗോപാൽപുരിയിലെ അക്വിനാസ് കോളജിൽ പ്രഫസറായും ഫോർമേറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പൂനയിലെ വിൻസൻഷ്യൻ സ്റ്റഡി സെന്‍ററിന്‍റെ റെക്ടറുമായിരുന്നു.

സംസ്കാര ശുശ്രൂഷകളിൽ കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടും സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിലും അതിരൂപത പ്രതിനിധികളും കണ്ണങ്കര ഇടവകാംഗങ്ങളും പങ്കെടുക്കും. പരേതനായ കെ.സി. പുന്നൂസ്, പെണ്ണമ്മ, വിൻസന്‍റ്, സിസ്റ്റർ റീത്ത, സേവ്യർ എന്നിവർ സഹോദരങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.