ജനങ്ങളുമായി കെ.എം. മാണി എന്നും ഹൃദയബന്ധം പുലർത്തി: പി.ജെ. ജോസഫ്
ജനങ്ങളുമായി കെ.എം. മാണി എന്നും ഹൃദയബന്ധം പുലർത്തി: പി.ജെ. ജോസഫ്
Thursday, May 16, 2019 1:34 AM IST
തിരുവനന്തപുരം: കെ.എം.മാണിയുടെ ഏറ്റവും വലിയ വിജയം ജനങ്ങളുമായുള്ള ഹൃദയബന്ധമായിരുന്നുവെന്നുകേരള കോണ്‍ഗ്രസ് -എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്. കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കെ.എം. മാണി അനുസ്മരണ യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

1970 മുതൽ മാണിയുമായി ആത്മബന്ധം ഉണ്ട്. എംഎൽഎ ക്വാർട്ടേഴ്സിൽ എംഎൽഎ ആയി എത്തിയപ്പോൾ കെ.എം. ജോർജിന്‍റെയും കെ.എം. മാണിയുടേയും ക്വാർട്ടേഴ്സുകൾക്ക് സമീപത്തായിരുന്നു താമസം. രാഷ്‌ട്രീയ ജീവിതത്തിൽ ഒരിക്കൽപ്പോലും കെ.എം. മാണിയെ പരസ്യമായി വിമർശിച്ചിട്ടില്ല. ഇടയ്ക്ക് ചില പ്രത്യേക കാരണങ്ങളാൽ രണ്ടു പാർട്ടികളായി.


വീണ്ടും ലയനം നടന്നപ്പോൾ സീനിയർ ആൾ എന്ന നിലയിൽ കെ.എം. മാണിക്കാണ് ചെയർമാൻ സ്ഥാനം നല്കിയത്.പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാവുന്പോൾ മാണിസാർ ഒറ്റയ്ക്കു വിളിച്ചു ചർച്ച ചെയതിട്ടുണ്ട്. ഈ ചർച്ചയിലെ 90 ശതമാനം കാര്യങ്ങളും താൻ അംഗീകരിച്ചിട്ടുമുണ്ട്. ബാർ കോഴക്കേസിൽ യുഡിഎഫ് ഒറ്റക്കെട്ടായി അദ്ദേഹത്തിനു പിന്നിൽ അണിനിരന്നു. 50 വർഷം ഒരേ മണ്ഡലത്തിൽ നിന്നും വിജയിക്കാൻ കഴിഞ്ഞുവെന്നതു തന്നെ അദ്ദേഹത്തിനു ജനങ്ങളുമായുള്ള ഹൃദയബന്ധമാണ് വെളിവാക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.