ജപ്തിക്ക് സർക്കാർ സഹായം നൽകരുത്: കേരള കോണ്‍ഗ്രസ്-ബി
Tuesday, June 25, 2019 12:01 AM IST
കണ്ണൂർ: കർഷകരുടെ എല്ലാ വായ്പകൾക്കും ഡിസംബർ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്തണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യത്തെ തള്ളി ജപ്തി നടപടികളുമായി മുന്നോട്ട് പോകുവാനാണ് ബാങ്കേഴ്സ് സമിതിയുടെ തീരുമാനമെങ്കിൽ ഇത്തരം ജപ്തിനടപടികൾക്ക് റവന്യൂ വകുപ്പിന്‍റെയും പോലീസിന്‍റെയും സഹായം നൽകരുതെന്ന് കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെന്പേരി ആവശ്യപ്പെട്ടു.


ചെറുതും വലുതുമായ ജപ്തിനടപടികൾ സർക്കാരിന്‍റെ സഹായമില്ലാതെ നടത്തുവാൻ ബാങ്കുകൾക്ക് കഴിയില്ല. കഴിഞ്ഞ സാന്പത്തിക വർഷം മാത്രം 71,500 കോടിയിലധികം രൂപയാണ് വിവിധ തട്ടിപ്പുകളിലൂടെ ബാങ്കുകൾക്ക് നഷ്ടമായത്. സർക്കാരിന്‍റെ ആവശ്യം അവഗണിച്ച് ജപ്തിനടപടികൾ നടത്താൻ ശ്രമിച്ചാൽ കൃഷിക്കാർ അത് തടയുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.