പോലീസിനെ നന്നാക്കാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു
പോലീസിനെ നന്നാക്കാൻ  മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു
Saturday, July 13, 2019 1:33 AM IST
കോട്ടയം: പോലീസിനെ നന്നാക്കാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു. അടുത്തനാളിൽ പോലീസ് വഴിയായി സർക്കാരിന്‍റെ പ്രതിച്ഛായയ്ക്കു മങ്ങലേറ്റതോടെയാണു മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിനെ നേർവഴി നടത്താൻ രംഗത്തെത്തുന്നത്. ഡിവൈഎസ്പി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയാണ് തുടക്കം.

ഇതോടൊപ്പം സിഐ, എസ്ഐ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറൻസിംഗും നടത്തും. സർക്കാരിന് ഏറെ നാണക്കേടുണ്ടാക്കിയ നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്‍റെ പശ്ചാത്തലത്തിലാണു സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തുന്നത്.

16ന് തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജ് ഹാളിൽ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.

ഐജി, എസ്പി, ഡിവൈഎസ്പി, തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുക്കണം. ഇതേ സമയത്തുതന്നെ ജില്ലാ പോലീസ് ആസ്ഥാനങ്ങളിൽ അതതു ജില്ലകളിലെ സിഐമാരും എസ്ഐമാരും എത്തണം. ഇവരുമായി വീഡിയോ കോണ്‍ഫറൻസ് വഴി മുഖ്യമന്ത്രി ആശയവിനിമയം നടത്തും.

പിണറായി സർക്കാർ അധികാരമേറ്റ് മൂന്നു മാസം കഴിഞ്ഞപ്പോൾ പോലീസിന് 40 ഇന നിർദേശങ്ങൾ അടങ്ങിയ പെരുമാറ്റ ച്ചട്ടം നല്കിയിരുന്നു. ഇതു പാലിക്കപ്പെടാത്തതാണ് നെടുങ്കണ്ടം കസ്റ്റഡി മരണം പോലുള്ള സംഭവങ്ങൾക്ക് കാരണമെന്നാണു വിലയിരുത്തൽ. കേസ് അന്വേഷണം, പൊതുജനങ്ങളോടുള്ള പെരുമാറ്റം, പോലീസുകാർ പാലിക്കേണ്ട മര്യാദകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് 40 ഇന നിർദേശം. പോലീസിന് എവിടെയൊക്കെയാണു പാളിച്ചകളുണ്ടാകുന്നതെന്നും ഇവ തിരുത്താൻ എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചർച്ച ചെയ്യും.


ചർച്ചയിൽ ഉയർന്നുവരുന്ന കാര്യങ്ങളിൽ സിഐമാർക്കും എസ്ഐമാർക്കും അഭിപ്രായം പറയാനും അവസരമുണ്ടാകും. ഇതു രണ്ടാം തവണയാണ് മുഖ്യമന്ത്രി സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുമായി നേരിട്ടും വീഡിയോ കോണ്‍ഫൻസിംഗ് വഴിയും ആശയവിനിമയം നടത്തുന്നത്.

മുഖ്യമന്ത്രി വിളിച്ചുചേർക്കുന്ന യോഗത്തിനു മുന്നോടിയായി 15ന് ഡിജിപി ജില്ലാ പോലീസ് മേധാവിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തിൽ വിശദീകരിക്കേണ്ട വിഷയങ്ങളെക്കുറിച്ചു ചർച്ച ചെയ്യാനാണു ഡിജിപിയുടെ യോഗം.

സി.സി. സോമൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.