കേരളത്തിലെ ഡിജിറ്റൽ ഹബ് ഉപേക്ഷിക്കാനൊരുങ്ങി നിസാൻ
കേരളത്തിലെ ഡിജിറ്റൽ ഹബ്  ഉപേക്ഷിക്കാനൊരുങ്ങി നിസാൻ
Monday, July 22, 2019 12:57 AM IST
തിരുവനന്തപുരം: കേരളത്തിൽ പ്രഖ്യാപിച്ച ഡിജിറ്റൽ ഹബ് പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി നിസാൻ. സർക്കാരുമായി കരാറുണ്ടാക്കിയ സമയത്തു നൽകിയ വാഗ്ദാനങ്ങൾ ഇതുവരെ പാലിച്ചില്ലെന്നും ഓരോ ആവശ്യങ്ങൾക്കുമായി വിവിധ വകുപ്പുകളിൽ കയറിയിറങ്ങി സമയം നഷ്ടമാക്കേണ്ട സ്ഥിതിയാണെന്നും ചൂണ്ടിക്കാട്ടി നിസാൻ അധികൃതർ സർക്കാരിനു കത്തു നൽകി.

എന്നാൽ, നിസാന്‍റെ കത്ത് ലഭിച്ചയുടൻ സർക്കാർ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുവെന്നും കന്പനിയുടെ പ്രതിനിധികൾ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ യോഗത്തിൽ ചില തീരുമാനങ്ങൾ കൈക്കൊണ്ടുവെന്നും ഇന്നലെ വൈകുന്നേരത്തെ ഫേസ്ബുക്ക് ലൈവ് പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അടക്കം സർക്കാരിന്‍റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്നു ചൂണ്ടിക്കാട്ടി നിസാൻ മോട്ടോർ കോർപറേഷൻ ചീഫ് ഡിജിറ്റൽ ഓഫീസർ സ്വാമിനാഥൻ, സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് ഉൾപ്പെടെയുള്ളവർക്കു കത്തയച്ചിരുന്നു. നിസാൻ ഡിജിറ്റൽ ഹബിനായി ടെക്നോപാർക്കിൽ സ്ഥലം ലഭ്യമാക്കിയില്ല. പകരം ഇൻഫോസിസ് കാന്പസിൽ താത്കാലികമായി സ്ഥലം അനുവദിച്ചു. എന്നാൽ, ഉപപാട്ടമാണെന്നതു ചൂണ്ടിക്കാട്ടി രജിസ്ട്രേഷൻ ഫീസ് ഇനത്തിലും സ്റ്റാന്പ് ഡ്യൂട്ടി ഇനത്തിലും ഇളവ് അനുവദിക്കാൻ രജിസ്ട്രേഷൻ വകുപ്പ് തയാറായില്ല.


തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നുള്ള യാത്രാ സൗകര്യങ്ങളുടെ കുറവും കത്തിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാർ നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് ചെന്നൈയിൽ ആരംഭിക്കാതെ നിസാൻ ഡിജിറ്റൽ ഹബ് തിരുവനന്തപുരത്ത് ആരംഭിക്കാൻ തയാറായതെന്നും കത്തിൽ പറയുന്നു. നിസാൻ ഡിജിറ്റൽ ഹബ് തുടങ്ങാൻ ആവശ്യമായ സൗകര്യം ഒരുക്കുന്നതിൽ കേരളം പ്രതിജ്ഞാബദ്ധമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തുനിന്നു ടോക്യോയിലേക്കു നേരിട്ട് വിമാന സൗകര്യം വേണമെന്നതു സിവിൽ ഏവിയേഷൻ സെക്രട്ടറിയുമായി ചർച്ച ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ വിമാന കന്പനികളുടെ യോഗം വിളിക്കും. നിസാനെ മാത്രമല്ല എല്ലാ കന്പനികളെയും സംസ്ഥാനത്തു നിലനിർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ധാരണപ്രകാരം കേരളത്തിൽ ലോകോത്തര ഡിജിറ്റൽ പരിവർത്തന കേന്ദ്രം സ്ഥാപിക്കുന്നതിനു നിസാൻ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.