ദുരന്തത്തിൽ മരിച്ച സൈനികൻ വിഷ്ണുവിന് സൈനിക ബഹുമതികളോടെ അന്ത്യാഞ്ജലി
ദുരന്തത്തിൽ മരിച്ച സൈനികൻ വിഷ്ണുവിന്  സൈനിക ബഹുമതികളോടെ അന്ത്യാഞ്ജലി
Monday, August 19, 2019 12:32 AM IST
എടക്കര: കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച വിഷ്ണുവിനു സൈനിക ബഹുമതികളോടെ അന്ത്യാഞ്ജലി. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് വിഷ്ണുവിന്‍റെ പിതാവ് സൂത്രത്തിൽ വിജയന്‍റെ കുടുംബ വീട്ടിലെ വളപ്പിൽ മൃതദേഹം ബഹുമതികളോടെ സംസ്കരിച്ചത്.

ദുരന്തഭൂമിയിൽ‌നിന്നു ശനിയാഴ്ച കണ്ടെത്തിയ വിഷ്ണുവിന്‍റെ മൃതദേഹം ചുങ്കത്തറ മാർത്തോമ്മാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ഭൂദാനം എൽപി സ്കൂളിൽ പൊതുദർശനത്തിനു വച്ചതിനു ശേഷമാണു സംസ്കാരത്തിനായി കൊണ്ടുപോയത്.

കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോറിലെ സ്റ്റേഷൻ കമൻഡാന്‍റിന് വേണ്ടി ക്യാപ്റ്റൻ കെ.മുഹമ്മദിന്‍റെ നേതൃത്വത്തിലെത്തിയ പതിനെട്ടംഗ സംഘമാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്. ദേശീയപതാക പുതപ്പിച്ചതിനു ശേഷം അംഗങ്ങൾ സല്യൂട്ട് സ്വീകരിച്ചു. അവധിയിൽ നാട്ടിലുള്ള മലപ്പുറം സൈനിക കൂട്ടായ്മ, ജവാൻ ഓഫ് നിലന്പൂർ, സിആർപിഎഫ് എന്നിവയിലെ മുപ്പതോളം അംഗങ്ങളും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.


ആർമിയിൽ ബംഗാളിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. സഹോദരിയുടെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ടാണു നാട്ടിലെത്തിയത്. ഇതിനിടെയാണു ദുരന്തമുണ്ടായത്. ദുരന്തത്തിൽ വിഷ്ണുവിനൊപ്പം അച്ഛൻ സൂത്രത്തിൽ വിജയൻ, അമ്മ വിശ്വേശ്വരി, സഹോദരി ജിഷ്ണ എന്നിവർ അകപ്പെട്ടിരുന്നു. ഇതിൽ വിജയന്‍റെയും വിശ്വേശ്വരിയുടെയും വിഷ്ണുവിന്‍റെയും മൃതദേഹങ്ങളാണ് കണ്ടെടുക്കാനായത്. സഹോദരൻ ജിഷ്ണു ബന്ധുവീട്ടിലായിരുന്നതിനാൽ രക്ഷപ്പെടുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.