എൽജെഡിക്കുമാത്രം മന്ത്രിയില്ല; സംസ്ഥാന പ്രസിഡന്‍റിനെതിരെ വിമർശനം
എൽജെഡിക്കുമാത്രം മന്ത്രിയില്ല; സംസ്ഥാന പ്രസിഡന്‍റിനെതിരെ വിമർശനം
Tuesday, May 18, 2021 12:22 AM IST
കോഴിക്കോട്: പുതിയ മന്ത്രിസഭയിൽ ഘടകകക്ഷികളായവർക്കെല്ലാം മന്ത്രിസ്ഥാനം ലഭിച്ചപ്പോൾ എൽജെഡിമാത്രം പുറത്തായതിനുകാരണം സംസ്ഥാന പ്രസിഡന്‍റ് വേണ്ടത്ര താത്പര്യമെടുക്കാത്തതാണെന്നു പാർട്ടിക്കകത്തു വിമർശനം.

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരുന്ന കെ.പി.മോഹനനാണു പാർട്ടിയുടെ ഏക എംഎൽഎ. പാർട്ടി എൽഡിഎഫിലെത്തിയപ്പോൾ കൂത്തുപറന്പിൽനിന്ന് 9,541 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് മോഹനൻ വിജയിച്ചത്. മത്സരിച്ച മറ്റുരണ്ടിടത്തും പാർട്ടി തോറ്റതോടെ മോഹനന്‍റെ മന്ത്രിപദവി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പ്രവർത്തകർ. എന്നാൽ മോഹനനുവേണ്ടി ഇടതുമുന്നണിയിൽ പാർട്ടി അധ്യക്ഷനും എംപിയുമായ എം.വി. ശ്രേയാംസ്കുമാർ വേണ്ടത്ര സമ്മർദം ചെലുത്തിയില്ലെന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. മന്ത്രിപദവി പ്രതീക്ഷിച്ചായിരുന്നു രാജ്യസഭാംഗമായ ശ്രേയാംസ്കുമാർ കൽപ്പറ്റയിൽ മത്സരിക്കാനിറങ്ങിയത്. എന്നാൽ ഇടതുതരംഗത്തിലും തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. പാർട്ടി മത്സരിച്ച മറ്റൊരു സീറ്റായ വടകരയും കൈവിട്ടു.


അതേസമയം, മന്ത്രിസഭാ രൂപവത്കരണത്തിനുശേഷം എൽജെഡിക്ക് അർഹമായ പദവി നൽകുമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെയെങ്കിൽ അത് നിയമസഭാ അംഗമല്ലാത്ത പാർട്ടി നേതാവിനു നൽകാനാണ് അധ്യക്ഷന്‍റെ നീക്കമെന്നും അണികൾ കരുതുന്നു. ജനതാപാർട്ടികൾ ലയിക്കണമെന്ന ഫോർമുല മുന്പ് സിപിഎം മുന്നോട്ടുവച്ചിരുന്നു. എന്നാൽ അതു നടക്കാതെയായപ്പോൾ ജനതാദൾ-എസിനെമാത്രം പരിഗണിച്ചത് എന്തിനെന്ന ചോദ്യത്തിനു മറുപടിയില്ല.

ബൈജു ബാപ്പുട്ടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.