കണ്ണൂർ വിസി നിയമനക്രമക്കേടിൽ മുഖ്യമന്ത്രിക്കുവേണ്ടി ഡിജിപി ഹാജരാകാൻ നിർദേശം
കണ്ണൂർ വിസി നിയമനക്രമക്കേടിൽ മുഖ്യമന്ത്രിക്കുവേണ്ടി  ഡിജിപി ഹാജരാകാൻ നിർദേശം
Wednesday, September 28, 2022 1:48 AM IST
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർ നിയമനത്തിൽ ഗവർണർക്കുമേൽ സമ്മർദം ചെലുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിക്കുവേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡിജിപി) ഹാജരാകാൻ നിർദേശം.

വിസി നിയമനത്തിൽ മുഖ്യമന്ത്രി സമ്മർദം ചെലുത്തിയെന്നു ഗവർണർ പത്രസമ്മേളനത്തിൽ ആരോപിച്ചതിനു പിന്നാലെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിലാണു നിയമപരമായി ഒരു പോരായ്മയും ഉണ്ടാകാതിരിക്കാനുള്ള നടപടി ആഭ്യന്തര വകുപ്പു തുടങ്ങിയത്. ഇതിന്‍റെ ഭാഗമായാണു തിരുവനന്തപുരത്തെ പ്രത്യേക വിജിലൻസ് കോടതിയിൽ മുഖ്യമന്ത്രിക്കുവേണ്ടി ഡിജിപി ഹാജരാകാൻ നിർദേശിച്ച് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.

വിജിലൻസ് കോടതിയിലെ പ്രധാനപ്പെട്ട കേസുകളിൽ ഹാജരാകേണ്ട വിജിലൻസ് അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെ ഒഴിവാക്കിയിട്ടുമുണ്ട്. വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ- രണ്ട് എൽ.ആർ. രഞ്ജിത്കുമാറിനെ, കേസിൽ ഡിജിപിയെ സഹായിക്കാനായി നിയോഗിച്ചു. കേസിന്‍റെ തുടർവാദത്തിന്‍റെ ഭാഗമായി നാളെ വിജിലൻസ് കോടതി പരിഗണിക്കുന്നുണ്ട്.

മുഖ്യമന്ത്രി-ഗവർണർ തർക്കം രൂക്ഷമാകുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ രാജ്ഭവനിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണു കണ്ണൂർ വിസി നിയമനത്തിൽ ഡോ.ഗോപിനാഥ് രവീന്ദ്രനു പുനർ നിയമനം നൽകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി സമ്മർദം ചെലുത്തിയെന്ന നിർണായക ആരോപണം ഉന്നയിച്ചത്. തന്‍റെ സ്വന്തം ജില്ലയായ കണ്ണൂരിലെ സർവകലാശാല നിയമനത്തിൽ തനിക്കുകൂടി താത്പര്യമുള്ള വ്യക്തിയായ ഗോപിനാഥ് രവീന്ദ്രനു പുനർ നിയമനം നൽകണമെന്ന ആവശ്യമായിരുന്നു മുഖ്യമന്ത്രി ഉന്നയിച്ചത്.


ഗവർണറുടെ ആരോപണത്തിന്‍റെ ഭാഗമായിട്ടു നിയമനത്തിൽ മാനദണ്ഡങ്ങൾ അട്ടിമറിച്ചു, സ്വജനപക്ഷപാതം കാട്ടി എന്നിവ ആരോപിച്ചുള്ള ഹർജി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണു സമർപ്പിച്ചത്.

ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി ലഭിച്ചാൽ മാത്രമേ തുടർ നടപടി സ്വീകരിക്കാൻ വിജിലൻസ് കോടതിക്കു കഴിയുകയുള്ളൂ. ഗവർണർ പ്രോസിക്യൂഷൻ അനുമതി നൽകി തുടർ നടപടിയിലേക്കു നീങ്ങിയാൽ മുഖ്യമന്ത്രി ഇപ്പോൾ വഹിക്കുന്ന ആഭ്യന്തര-വിജിലൻസ് വകുപ്പ് ഒഴിയേണ്ടി വരും.

ഗവർണർ കേരളത്തിനു പുറത്തുള്ള സാഹചര്യത്തിൽ ഫയലിൽ കൂടുതൽ തീരുമാനങ്ങളായിട്ടില്ല. എന്നാൽ, നിയമനടപടികളുടെ ഭാഗമായി ഈ കേസുമായി ബന്ധപ്പെട്ട വിജിലൻസ് കോടതി നടപടിക്രമങ്ങൾ രാജ്ഭവൻ ശേഖരിച്ചിരുന്നു. ഒക്ടോബർ മൂന്നിനു ഗവർണർ തിരുവനന്തപുരത്തു മടങ്ങിയെത്തിയ ശേഷമാകും കേസിൽ തുടർ നടപടികൾ എന്തു സ്വീകരിക്കണമെന്നു തീരുമാനിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.