ചരിത്ര നിമിഷം; കാത്തിരിപ്പിന് വിരാമമിട്ട് സത്രത്തിൽ വിമാനം ഇറങ്ങി
ചരിത്ര നിമിഷം; കാത്തിരിപ്പിന് വിരാമമിട്ട് സത്രത്തിൽ വിമാനം ഇറങ്ങി
Thursday, December 1, 2022 11:51 PM IST
വണ്ടിപ്പെരിയാർ ( ഇടുക്കി) : ജില്ലയുടെ ആകാശ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകു മുളക്കുന്നു. കാത്തിരിപ്പിന് വിരാമമിട്ട് സത്രം എയര്‍സ്ട്രിപ്പ് റൺവേയിൽ രണ്ടു പേരുമായി ചെറുവിമാനം പറന്നിറങ്ങി. എന്‍സിസിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ്ഡബ്ല്യു- 80 വിമാനമാണ് ലാന്‍റിംഗ് നടത്തിയത്. രണ്ട് തവണ വട്ടമിട്ട് പറന്ന് മൂന്നാം തവണ വൈറസ് എസ്ഡബ്ല്യു- 80 ചെറുവിമാനം സത്രം എയർസ്ട്രിപ്പ് റൺവേ തൊട്ടു.

കേരള എയർ സ്‌ക്വാഡ്രൻ തിരുവനന്തപുരം കമാൻഡിംഗ് ഓഫിസർ എ. ജി. ശ്രീനിവാസനായിരുന്നു ട്രയൽ ലാൻഡിംഗിന്‍റെ മെയിൻ പൈലറ്റ്. കേരള എയർ സ്‌ക്വാഡ്രൻ കൊച്ചി ഗ്രൂപ്പ്‌ ക്യാപ്റ്റൻ ഉദയ രവിയായിരുന്നു കോ - പൈലറ്റ്. ഇരുവരെയും വാഴൂർ സോമൻ എം എൽ എ ഹാരം അണിയിച്ച് സ്വീകരിച്ചു.

എന്‍സിസി കേഡറ്റുകളുടെ പരിശീലനത്തിനായി രണ്ടാം പിണറായി സർക്കാരിന്‍റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെ നേതൃത്വത്തിൽ പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പിന്‍റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

650 മീറ്റര്‍ നീളമുള്ള റണ്‍വേയുടെ നിര്‍മ്മാണം, നാല് ചെറു വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള ഹാംഗറിന്‍റെ നിര്‍മാണം, താമസ സൗകര്യം ഉള്‍പ്പെടെ 50 വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലന സൗകര്യം പൂര്‍ത്തിയായിട്ടുണ്ട്.


എന്‍സിസി കേഡറ്റുകള്‍ക്ക് സൗജന്യമായി ഫ്‌ലൈയിംഗ് പരിശീലനം നല്‍കുന്നതിനാണ് എയര്‍സ്ട്രിപ്പ് ലക്ഷ്യമെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ ജില്ലയ്ക്ക് എയര്‍സ്ട്രിപ്പ് സഹായകരമാകും. എയര്‍ഫോഴ്‌സ് വിമാനങ്ങളേയും വലിയ ഹെലികോപ്ടറുകളേയും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ ഇറക്കാനാകും.

എയര്‍സ്ട്രിപ്പില്‍ ചെറുവിമാനം ഇറക്കാന്‍ മുന്പ് രണ്ട് തവണ ശ്രമിച്ചിരുന്നു. എയര്‍ സ്ട്രിപ്പിന് സമീപത്തുള്ള മണ്‍ത്തിട്ട കാരണം ലാന്‍ഡിംഗിന് കഴിഞ്ഞിരുന്നില്ല. തടസം നീക്കം ചെയ്യുന്ന ജോലികള്‍ വേഗത്തിലാക്കിയാണ് മൂന്നാം തവണ വിജയകരമായി വിമാനം ഇറക്കിയത്.

മറ്റു പണികൾ കൂടി പൂർത്തീകരിച്ച് എൻ സി സി എയര്‍സ്ട്രിപ്പ് എന്ന സ്വപ്നം അതിന്‍റെ പൂർണതയിൽ എത്തിക്കുന്നതിനുള്ള ജോലി പുരോഗമിക്കുകയാണ്. ട്രയൽ ലാന്‍റിംഗിനു ശേഷമുള്ള റിപ്പോർട്ട്‌ അടിയന്തരമായി തയാറാക്കി സർക്കാരിന് സമർപ്പിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.