പ്രതിപക്ഷ നേതാവിനെപ്പോലും സംസാരിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണു മന്ത്രിമാരുൾപ്പെടെ സ്വീകരിച്ചതെന്ന് വി.ഡി. സതീശൻ
പ്രതിപക്ഷ നേതാവിനെപ്പോലും സംസാരിക്കാൻ അനുവദിക്കില്ലെന്ന  നിലപാടാണു മന്ത്രിമാരുൾപ്പെടെ സ്വീകരിച്ചതെന്ന് വി.ഡി. സതീശൻ
Saturday, December 10, 2022 12:46 AM IST
തിരുവനന്തപുരം: ലഹരി മാഫിയകൾക്കു നൽകുന്ന രാഷ്ട്രീയ പിന്തുണ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ നേതാവിനെപ്പോലും നിയമസഭയിൽ സംസാരിക്കാൻ അനുവദിക്കാത്ത നിലപാടാണു മന്ത്രിമാർ ഉൾപ്പെടെയുള്ള ഭരണകക്ഷി എംഎൽഎമാർ സ്വീകരിച്ചതെന്നു വി.ഡി. സതീശൻ. എല്ലാം മറച്ചുവയ്ക്കണമെന്നു ഭരണപക്ഷം ആഗ്രഹിക്കുന്നതിനാലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം തടസപ്പെടുത്തിയത്.

ഭരണകക്ഷി നേതാക്കളുടെ പിന്തുണയോടെയാണ് ലഹരി മാഫിയകൾ അഴിഞ്ഞാടുന്നത്. മലയിൻകീഴിൽ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്‍റിനെയാണ് അറസ്റ്റ് ചെയ്തത്. ലഹരി കച്ചവടവും സ്ത്രീ പീഡനങ്ങളും ഉൾപ്പെടെ മുഴുവൻ തെളിവുകളും പോലീസിന്‍റെ കൈയിലുണ്ട്.


അഴിയൂരിൽ എട്ടാം ക്ലാസുകാരിയെയാണ് ലഹരി മാഫിയ കാരിയറാക്കിയത്. വീട്ടുകാർ പരാതിയുമായി ചെല്ലുന്പോൾ സ്റ്റേഷന് ചുറ്റും ലഹരി മാഫിയാ സംഘങ്ങളായിരുന്നു. ആദ്യം കുട്ടിയെ പറഞ്ഞുവിട്ട പോലീസ് പിന്നീട് പീഡനത്തിന് മാത്രമാണ് കേസെടുത്തതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.