വിദ്വേഷപ്രസംഗം: മോദിക്കെതിരേ ടി.എന്‍. പ്രതാപന്‍ പരാതി നല്‍കി
വിദ്വേഷപ്രസംഗം: മോദിക്കെതിരേ  ടി.എന്‍. പ്രതാപന്‍ പരാതി നല്‍കി
Wednesday, April 24, 2024 1:22 AM IST
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനില്‍ നടത്തിയ വിദ്വേഷപരാമര്‍ശത്തിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി.എന്‍. പ്രതാപന്‍ എംപി പരാതി നല്‍കി. നരേന്ദ്ര മോദി നടത്തിയ പ്രസംഗം നഗ്നമായ തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി അടിയന്തരനടപടി ആവശ്യപ്പെട്ടാണ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആളുകളുടെ ഭൂമിയും സ്വത്തുക്കളുമെല്ലാമെടുത്തു മുസ്‌ലിംകള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ജലോറിലും ബന്‍സ്വാഡയിലും മോദി പറഞ്ഞത്. മുസ്‌ലിംങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്നും ഏറെ കുട്ടികളെ ഉത്പാദിപ്പിക്കുന്നവരെന്നും ആക്ഷേപിച്ചു.


പ്രധാനമന്ത്രിയുടെ പ്രസംഗം ജനപ്രാതിനിധ്യനിയമത്തിനും ഇന്ത്യന്‍ ഭരണഘടനയ്ക്കും എതിരായ അതിക്രമം കൂടിയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പുയോഗങ്ങളില്‍ പങ്കെടുക്കുന്നതു വിലക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.