സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം
Sunday, April 28, 2024 12:54 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു പൂർത്തിയായതിനു പിന്നാലെ സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം. ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്‍റെ പ്രത്യേക അനുമതി വേണമെന്നാണു നിർദേശം.

സാന്പത്തിക വർഷാരംഭത്തിൽ തന്നെ ഒരു ലക്ഷം രൂപയിൽ താഴെയുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുന്നത് ആദ്യമാണ്.
കഴിഞ്ഞ ഏപ്രിലിൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

അന്ന് അഞ്ചു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾക്കാണ് ധനവകുപ്പിന്‍റെ അനുമതി ഏർപ്പെടുത്തിയത്. ഒരു ലക്ഷം രൂപയ്ക്കുള്ള ബില്ലുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ജീവനക്കാരുടെ ശന്പളവും പെൻഷനും മുടങ്ങാതിരിക്കുന്നതിന്‍റെ കരുതൽ നടപടിയുടെ ഭാഗമാണെന്നാണു ധനവകുപ്പ് അധികൃതർ നൽകുന്ന സൂചന.

37,500 കോടി രൂപ ഈ സാന്പത്തിക വർഷം കടമെടുക്കാനാകും. എന്നാൽ, കിഫ്ബിയും പെൻഷൻ കന്പനിയും കടമെടുത്ത തുക വെട്ടിച്ചുരുക്കിയാൽ കടമെടുപ്പു പരിധിയിൽ കുറവുണ്ടാകും.
സാന്പത്തിക വർഷത്തിന്‍റെ ആദ്യം തന്നെ 2000 കോടി കടമെടുത്തിരുന്നു. ഇനി ഒരു 5,000 കോടി കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ അനുമതി ചോദിച്ചെങ്കിലും 3000 കോടിയുടെ അനുമതിയാണ് കേന്ദ്രം നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.