ലോഡ് ഷെഡിംഗ് ഇല്ല
ലോഡ് ഷെഡിംഗ് ഇല്ല
Friday, May 10, 2024 1:43 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് വേണ്ടിവരില്ലെന്നും പ്രാദേശിക നിയന്ത്രണം ചുരുക്കാനും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന വൈ ദ്യുതി വകുപ്പ് ഉന്നതരുടെ യോഗത്തിൽ തീരുമാനമായി.

സംസ്ഥാനത്തെ ബാധിച്ച വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയമാണെന്നു വിലയിരുത്തിയ യോഗം നിയന്ത്രണത്തിൽ നിന്ന് കൂടുതൽ പ്രദേശങ്ങളെ ഒഴിവാക്കാനും തീരുമാനിച്ചു.

വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്തെ വൈദ്യുതി ഉപയോഗത്തിൽ 117 മെഗാവാട്ടിന്‍റെ കുറവ് വന്ന സാഹചര്യത്തിലാണ് പ്രാദേശിക നിയന്ത്രണം കൂടുതൽ വേണ്ടിവരില്ലെന്നു തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽ മഴയെ തുടർന്ന് വൈദ്യുതി ഉപയോഗത്തിൽ കുറവു വന്നിട്ടുണ്ട്. ബുധനാഴ്ച പരമാവധി ഉപയോഗം 5251 മെഗാവാട്ടായി.

വൻകിട വൈദ്യുതി ഉപയോക്താക്കൾ, ജല അഥോറിറ്റി, ലിഫ്റ്റ് ഇറിഗേഷൻ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ പീക്ക് ലോഡ് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഏകദേശം 117 മെഗാവാട്ടിന്‍റെ കുറവ് വരുത്തിയതായി ഡെപ്യൂട്ടി ചീഫ് എൻജിനിയർമാർ അറിയിച്ചു. പ്രതിസന്ധി വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച വീണ്ടും യോഗം ചേരും.

ട്രാൻസ്ഫോമറിന്‍റെയും മറ്റും ക്ഷാമമുണ്ടെന്ന യൂണിയൻ നേതാക്കളുടെ പരാതി പരിഹരിക്കാൻ യോഗം തീരുമാനിച്ചു. കെല്ലിൽ നിന്നു ട്രാൻസ്ഫോമർ ലഭ്യമാകാത്ത സാഹചര്യത്തിൽ മറ്റു സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാക്കും. കേടായ മീറ്ററുകൾ മാറ്റി സ്ഥാപിക്കും. അടിയന്തര ആവശ്യത്തിന് പ്രാദേശികമായി സാധനങ്ങൾ വാങ്ങാം.

വോൾട്ടേജ് പ്രശ്നവും വൈദ്യുതിമുടക്കവുമുള്ള മേഖലകളിൽ പ്രശ്ന പരിഹാര നടപടി സ്വീകരിക്കും. നിർമാണം പുരോഗമിക്കുന്ന സബ്സ്റ്റേഷനുകൾ പൂർത്തിയാക്കും.

കേടായ ട്രാൻസ്ഫോർമറുകൾ റിപ്പയർ ചെയ്യുന്ന അഞ്ച് യൂണിറ്റുകളിലെ ജീവനക്കാർക്ക് കൂടുതൽ ഷിഫ്റ്റ് ഏർപ്പെടുത്തി വേഗത്തിൽ നന്നാക്കും. കണ്‍ട്രോൾ റൂം സംവിധാനമുള്ള ജില്ലകളിൽ ഡെപ്യൂട്ടി ചീഫ് എൻജിനിയർ തലത്തിലുള്ള ഉദ്യോഗസ്ഥർ പീക്ക് സമയത്ത് പരിശോധന നടത്താനും തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.