സൂത്രധാരന്‍റെ കുടുംബം നേരത്തേ ഒളിവിൽപ്പോയി
സൂത്രധാരന്‍റെ കുടുംബം നേരത്തേ ഒളിവിൽപ്പോയി
Thursday, April 25, 2019 11:40 PM IST
കൊളംന്പോ: ശ്രീലങ്കയിൽ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും സ്ഫോടനം നടത്തി കൂട്ടക്കൊലയ്ക്കു വഴി തെളിച്ച മൗലവി സഹറാൻ ബിൻ ഹഷിമും കുടുംബവും ഒരാഴ്ചയിലേറെയായി ഒളിവിൽ.

പെസഹാ വ്യാഴാഴ്ചയ്ക്കുശേഷം ഇയാളെയും കുടുംബാംഗങ്ങളെയും കാണാനില്ല. ഈസ്റ്റർ ഞായറാഴ്ചയാണ് പള്ളികളിലും ഹോട്ടലുകളിലും ചാവേർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 350-ലേറെപ്പേർ കൊല്ലപ്പെട്ടു; 500- ലേറെപ്പേർ പരിക്കേറ്റ് ആശുപത്രിയിലായി.

കിഴക്കൻ ലങ്കയിലെ കട്ടൻകുടിയിലാണ് സഹറാന്‍റെ വീട്. ഇയാൾ ഷാൻഗ്രി-ലായിലെ ചാവേർ ആക്രമണത്തിൽ പങ്കെടുത്തു മരിച്ചെന്നു പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഇയാളുടെ കുടുംബക്കാരും മറ്റും അതു വിശ്വസിക്കുന്നില്ല.

സഹറാനെപ്പറ്റി രഹസ്യാന്വേഷണ ഏജൻസികൾക്ക് ഉണ്ടായിരുന്ന വിവരങ്ങളല്ല ശരിയെന്ന് ബന്ധുക്കളോടും നാട്ടുകാരോടും ബന്ധപ്പെട്ട മാധ്യമങ്ങൾ അറിയിക്കുന്നു. 40-ലേറെ വയസുണ്ടെന്ന ധാരണ ശരിയല്ല. 33 വയസേ ഉള്ളൂ. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. 23 വയസുള്ള ഹാദിയയാണു ഭാര്യ. എട്ടു വയസുള്ള മകനും നാലു വയസുള്ള മകളുമുണ്ട്.

സഹറാന് രണ്ടു സഹോദരന്മാരും രണ്ടു സഹോദരിമാരുമുണ്ട്. സഹറാനാണു മൂത്തയാൾ. തൊട്ടടുത്ത സഹോദരൻ മുഹമ്മദ് സെയിനു 30 വയസ്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അടുത്തയാൾ മുഹമ്മദ് റിൽവാൻ. ഇയാൾക്കുമുണ്ട് ഭാര്യയും രണ്ടു മക്കള

സഹോദരിമാരിൽ മദനിയയ്ക്ക് 25 വയസ്. ഇളയ സഹോദരി യസീറ (20) യ്ക്കു ഭർത്താവും ഒരു കുട്ടിയുമുണ്ട്.

ഇവരിൽ മദനിയയും കുടുംബവും മാത്രമേ ഇപ്പോൾ നാട്ടിലുള്ളു. സഹറാന്‍റെ മാതാപിതാക്കളായ ഹയത്ത് മുഹമ്മദ് ഹഷീമും (55) സമീമയും (50) അടക്കം ബാക്കി കുടുംബാംഗങ്ങളെയൊന്നും 18-നു ശേഷം കണ്ടിട്ടില്ല.

മദനിയയുടെ ഭർത്താവ് സഹറാനുമായി സ്വരച്ചേർച്ചയിലായിരുന്നില്ല. സഹറാന്‍റെ തീവ്രവാദ നിലപാടുകളോടു യോജിപ്പില്ലായിരുന്നു എന്നാണു പറയുന്നത്. കുടുംബാംഗങ്ങളെ മുഴുവൻ കാണാതായ നിലയ്ക്ക് സഹറാൻ അവരോടൊപ്പം ഒളിവിലായിരിക്കുമെന്നാണ് ഇവരുടെ നിഗമനം.

നാഷണൽ തൗഹീദ് ജമാ അത്തി (എൻടിജെ) ന്‍റെ ഒരു വിഭാഗം സഹറാന്‍റെ നേതൃത്വത്തിലുള്ളതാണ്. അതിലെ വലിയ സൈദ്ധാന്തികനായ ഇയാൾ ചാവേറായി മാറാനിടയില്ലെന്നു കരുതപ്പെടുന്നു.

കൂടുതൽ പേരെ ചാവേറുകളാകാൻ പ്രേരിപ്പിക്കുകയാണു തന്‍റെ ദൗത്യമെന്നു വിശ്വസിക്കുന്ന ആളാകാം സഹറാൻ. മികച്ച വാഗ്‌മിയാണ് അയാൾ.

സഹറാൻ എൻടിജെയുടെ പ്രവർത്തനം തുടങ്ങിയതു 2011-ലാണ്. അഞ്ചാറുവർഷത്തിനു ശേഷമാണു ഭീകരവാദത്തിലേക്കു കടന്നത്. മിതവാദികളായ സൂഫികളുമായി ഇതേച്ചൊല്ലി സംഘർഷമുണ്ടായിട്ടുണ്ട്. 2017 മാർച്ച് പത്തിന് ഇരു വിഭാഗവും സായുധ സംഘട്ടനത്തിലേർപ്പെട്ടു. ഇതേ തുടർന്നു കുറേക്കാലം സഹറാൻ ഒളിവിലായിരുന്നു.

കട്ടൻകുടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്. 63 മോസ്കുകൾ ഇവിടെയുണ്ട്. മിക്കവയും മൗലികവാദികളുടെ നിയന്ത്രണത്തിലാണ്. സൗദി അറേബ്യയിൽനിന്നുള്ള വഹാബി ആശയങ്ങളാണ് ഭൂരിപക്ഷം പേരെയും സ്വാധീനിച്ചിരിക്കുന്നത്.

സഹറാൻ ഉൾപ്പെട്ട ബദ്‌രീയ മോസ്ക് അയാളെ പുറത്താക്കിയിരുന്നതായി മോസ്കിന്‍റെ ട്രസ്റ്റിമാർ പറഞ്ഞു. സഹറാന്‍റെ ഭീകരവാദത്തിന്‍റെ തെളിവുകൾ പ്രതിരോധ മന്ത്രാലയത്തിനും പോലീസിനുമൊക്കെ കൈമാറിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് അവർ പറയുന്നത്. വിദേശ പണം സഹറാനു ലഭിച്ചിരുന്നതായും അവർ പറയുന്നു.

സഹറാൻ ഐഎസ് അനുഭാവിയാണെന്ന് ബദരീയ മോസ്കിലെ തൗഫീക് മാധ്യമങ്ങളോടു പറഞ്ഞു. ഐഎസ് കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോകൾ അയാൾ പലർക്കും നല്കിയിരുന്നത്രെ.


ശ്രീലങ്കൻ പ്രതിരോധ സെക്രട്ടറി രാജിവച്ചു

കൊളംബോ: പ്രസിഡന്‍റ് സിരിസേനയുടെ നിർദേശ പ്രകാരം ശ്രീലങ്കൻ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർനാണ്ടോ രാജിവച്ചു. ഇന്‍റലിജൻസ് മുന്നറിയിപ്പു കിട്ടിയിട്ടും സ്ഫോടനങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതിന്‍റെ പേരിൽ ഫെർനാണ്ടോയും എെജി പുജിത് ജയസുന്ദരയും രാജിവയ്ക്കണമെന്നു സിരിസേന നിർദേശിച്ചിരുന്നു. ഫെർനാണ്ടോ ഇന്നലെ രാജിക്കത്ത് സമർപ്പിച്ചെന്നു കൊളംബോ ഗസറ്റ് റിപ്പോർട്ടു ചെയ്തു.

മോസ്കുകളെ ലക്ഷ്യമിട്ട് ആക്രമണം അഴിച്ചുവിടാൻ സാധ്യതയുണ്ടന്ന റിപ്പോർട്ടുകളെത്തുടർന്ന് കൊളംബോയിൽ മോസ്കുകളുടെ സുരക്ഷ ശക്തമാക്കി.


ഡ്രോണുകൾക്കു നിരോധനം

കൊളംബോ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തിൽ ഡ്രോണുകൾ ഉൾപ്പെടെ മുഴുവൻ പൈലറ്റില്ലാ വിമാനങ്ങളും നിരോധിച്ചുകൊണ്ടു ശ്രീലങ്കൻ വ്യോമയാന വകുപ്പ് ഉത്തരവിട്ടു. ഇനി ഒരറിയിപ്പ് ഉണ്ടാവുന്നതുവരെയാണു നിരോധനം.

ഇതിനിടെ ഈസ്റ്റർ ദിന സ്ഫോടനപരന്പരയ്ക്ക് ഉത്തരവാദികളായവർക്കുവേണ്ടി സൈന്യവും പോലീസും വ്യാപക തെരച്ചിൽ തുടരുകയാണ്.

ഇതിനകം 75 പേർ പിടിയിലായി. ആക്രമണവുമായി ബന്ധപ്പെട്ട 139 പേരെ തിരിച്ചറിഞ്ഞെന്നു പ്രസിഡന്‍റ് സിരിസേന അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.