കാൾസൻ x കരുവാന
കാൾസൻ x കരുവാന
Thursday, November 8, 2018 12:36 AM IST
ലോക ചെസ് ഫെഡറേഷനായ ഫിഡേയും സ്പോണ്‍സറായ അഗോണും ഒന്നുചേർന്നു സംഘടിപ്പിക്കുന്ന ലോക ചെസ് ചാന്പ്യൻഷിപ്പ് ഇന്ന് ലണ്ടനിൽ ആരംഭിക്കും. കഴിഞ്ഞ അഞ്ചു വർഷമായി ലോക ചാന്പ്യൻ പദവി അലങ്കരിക്കുന്ന നോർവേയുടെ മാഗ്നസ് കാൾസനെതിരേ പോരാടുന്നത് അമേരിക്കയുടെ ഫബിയാനോ കരുവാനയാണ്. ലണ്ടനിലെ ഹോബോണിലുള്ള കോളജിൽ മൽസരത്തിന്‍റെ ഉദ്ഘാടന കർമ്മം ഇന്ന് നടക്കും. നാളെ (വെള്ളി) ആരംഭിക്കുന്ന രണ്ട് റൗണ്ടുള്ള മൽസരങ്ങളിൽ 6.5 പോയിന്‍റ് നേടുന്നയാൾ വിജയകിരീടം ചൂടും.

അഞ്ച് തവണ ലോക ചാന്പ്യനായിട്ടുള്ള ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനെ 2013ൽ പരാജയപ്പെടുത്തിയാണ് കാൾസൻ ആദ്യമായി ലോക ചെസ് കിരീടം നേടിയത്. 2014ൽ വീണ്ടും ആനന്ദിന് കാൾസനെ ചലഞ്ചു ചെയ്യാനുള്ള അവസരം ലഭിച്ചെങ്കിലും ജയം കാൾസനായിരുന്നു. പിന്നീട് 2016ൽ റഷ്യയുടെ സെർജി കര്യാക്കിനുമായി നടന്ന മൽസരത്തിലും കാൾസന് കിരീടം നിലനിർത്താൻ സാധിച്ചു. ഫിഡേ റേറ്റിംഗിൽ 2835 പോയിന്‍റുമായി കാൾസണ്‍ ഒന്നാം സ്ഥാനത്താണ്.
കരുവാന 1992 ജൂലൈ 30ന് അമേരിക്കയിലെ മയാമിയിലാണ് ജനിച്ചത്. പതിന്നാലാം വയസിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടി. ഇറ്റലിയിലും അമേരിക്കയിലുമായി ഇരട്ട പൗരത്വമുള്ള കരുവാന 2007 ൽ യുഎസിലേയും ഇറ്റലിയിലേയും ദേശീയ ചാന്പ്യനായിരുന്നിട്ടുണ്ട്. 2014ലെ ഗ്രാൻപ്രീ ടൂർണമെന്‍റ് വിജയവും 2014ലും 2018 ലും നേടിയ സിങ്ക് ഫീൽഡ് കപ്പ് വിജയവുമൊക്കെ കരുവാനയുടെ ചെസ് കരിയറിലെ പ്രധാന നേട്ടങ്ങളാണ്. ഫിഡേ റേറ്റിംഗിൽ 2832 പോയിന്‍റോടെ കാൾ സന്‍റെ തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ്.


കഴിഞ്ഞ മാർച്ച് 10 മുതൽ 28 വരെ ജർമനിയിലെ ബെർലിനിൽ നടന്ന കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്‍റിൽ ജയിച്ചാണ് കരുവാന ലോക ചെസ് ചാന്പ്യൻ പട്ടത്തിനുള്ള മൽസരത്തിന് യോഗ്യത നേടിയത്. ഇതു വരെയും 33 തവണ ഇരുവരും നേർക്കുനേർ ഏറ്റുമുട്ടിയിട്ടുള്ളതിൽ 10 ഗെയിം കാൾസനും അഞ്ച് ഗെയിം കരുവാനയും ജയിച്ചിട്ടുണ്ട്. 18 ഗെയിമുകൾ സമനിലയിലാണ് തീർന്നത്. ഇവർ തമ്മിൽ അവസാനം നടന്ന സിങ്ക് ഫീൽഡ് കപ്പിലെ മൽസരം സമനിലയിലായതും റേറ്റിംഗിൽ ഇരുവരും തൊട്ടടുത്തു നിൽക്കുന്നതും മൽസരം വാശിയേറിയതാകുമെന്നതിന്‍റെ സൂചനയാണ്.

11.4 ലക്ഷം ഡോളറാണ് ഈ മത്സരത്തിന് സമ്മാനത്തുകയായി നൽകുന്നത്. ചെസ് ഇതിഹാസമായ ബോബി ഫിഷറിനു ശേഷം അമേരിക്കയിൽനിന്ന് ഒരു ലോക ചെസ് ചാന്പ്യൻ ഉദയം ചെയ്യുമോ എന്നതിനാണ് ആരാധകർ കാത്തിരിക്കുന്നത്.

33 തവണ

ഇതു വരെ 33 തവണ ഇരുവരും നേർക്കുനേർ ഏറ്റുമുട്ടിയിട്ടുള്ളതിൽ 10 ഗെയിം കാൾസണും അഞ്ച് ഗെയിം കരുവാനയും ജയിച്ചിട്ടുണ്ട്. 18 ഗെയിമുകൾ സമനിലയിലായി.

ടി.കെ. ജോസഫ് പ്രവിത്താനം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.