കൊടുംചൂട് തുടരുന്നു, യെല്ലോ അലർട്ട്; മൂന്നുജില്ലകളിൽ വേനൽമഴയ്ക്ക് സാധ്യത
കൊടുംചൂട് തുടരുന്നു, യെല്ലോ അലർട്ട്; മൂന്നുജില്ലകളിൽ വേനൽമഴയ്ക്ക് സാധ്യത
Wednesday, April 10, 2024 9:33 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിൽ ആശ്വാസമായി വേനൽമഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഏപ്രിൽ 13 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ നേരിയ മഴയ്ക്കാണ് സാധ്യത. വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇടിയോടു കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരളതീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്‍റെ വേഗത സെക്കൻഡിൽ 20 cm നും 40 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

അതേസമയം, സംസ്ഥാനത്ത് കൊടുംചൂട് തുടരുകയാണ്. ചൊവ്വാഴ്ചയും സംസ്ഥാനത്ത് ശരാശരിക്കും മുകളിലുള്ള ചൂട് രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


പാലക്കാട് തുടർച്ചയായ മൂന്നാം ദിവസവും കൂടിയ താപനില 40 ഡിഗ്രി സെൽഷസിനും മുകളിലെത്തി. ചൊവ്വാഴ്ച 40.6 ഡിഗ്രി സെൽഷസ് ചൂടാണു ജില്ലയിൽ രേഖപ്പെടുത്തിയത്. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച വരെ പാലക്കാട് ജില്ലയിൽ പകൽച്ചൂട് 41 ഡിഗ്രി സെൽഷസ് വരെയും കൊല്ലം ജില്ലയിൽ 40 ഡിഗ്രി വരെയും തൃശൂർ, കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും കാസർഗോഡ്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 37 ഡിഗ്രിയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ പകൽതാപനില 36 ഡിഗ്രി വരെയും ഉയരുമെന്നാണു നിഗമനം.

മലയോരമേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<