മോർബി ദുരന്തം: കൃത്യമായ ഇടവേളകളിൽ ഹൈക്കോടതി വാദം കേൾക്കണം
മോർബി ദുരന്തം: കൃത്യമായ ഇടവേളകളിൽ ഹൈക്കോടതി വാദം കേൾക്കണം
Tuesday, November 22, 2022 7:42 AM IST
ന്യൂഡൽഹി: ഗുജറാത്തിലെ മോർബി തൂക്കുപാലം അപകടം വലിയ ദുരന്തമാണെന്നും ഗുജറാത്ത് ഹൈക്കോടതി കൃത്യമായ ഇടവേളകളിൽ വാദം കേൾക്കണമെന്നും സുപ്രീംകോടതി. 47 കുട്ടികൾ ഉൾപ്പെടെ 140 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ജുഡീഷൽ അന്വേഷണക്കമ്മീഷൻ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചത്.

ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും ഹർജിക്കാർക്ക് എന്ത് ആക്ഷേപമുണ്ടെങ്കിലും അവിടെ ഉന്നയിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തൂക്കുപാലത്തിന്‍റെ പരിപാലനച്ചുമതലയുണ്ടായിരുന്ന കന്പനി മാനേജ്മെന്‍റിന്‍റെ അറസ്റ്റ്, തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ഉത്തരവാദിത്തം, കൃത്യമായ നഷ്ടപരിഹാരം ഈ കാര്യങ്ങൾ ഗുജറാത്ത് ഹൈക്കോടതി കേസ് പരിഗണിക്കുന്പോൾ മുന്പിലുണ്ടാകുമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.


അഭിഭാഷകനായ വിശാൽ തിവാരിയാണ് പൊതുതാത്പര്യഹർജി സമർപ്പിച്ചത്. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് ഹർജിയിൽ ആരോപിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<