സത്യത്തെ നിശബ്ദമാക്കാൻ നയതന്ത്ര ചാനലുകൾ ഉപയോഗിക്കുന്നു; നദവ് ലപീദിനെ പിന്തുണച്ച് മെഹബൂബ മുഫ്തി
സത്യത്തെ നിശബ്ദമാക്കാൻ നയതന്ത്ര ചാനലുകൾ ഉപയോഗിക്കുന്നു; നദവ് ലപീദിനെ പിന്തുണച്ച് മെഹബൂബ മുഫ്തി
Wednesday, November 30, 2022 7:47 PM IST
ശ്രീനഗർ: കാഷ്മീര്‍ ഫയല്‍സ് സിനിമക്കെതിരേ വിമർശനമുയർത്തിയ ഇസ്രയേലി സംവിധായകന്‍ നദവ് ലപീദിനെ പിന്തുണച്ച് മുൻ ജമ്മുകാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. സത്യത്തെ നിശബ്ദമാക്കാൻ നയതന്ത്ര ചാനലുകൾ ഉപയോഗിക്കുകയാണെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) അധ്യക്ഷ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.

ഒടുവിൽ ഒരാൾ വിളിച്ചുപറഞ്ഞിരിക്കുന്നു, ഈ സിനിമ, മുസ്‌ലിംകളെ പൈശാചീകരിക്കാൻ ഭരിക്കുന്ന പാർട്ടി പ്രോത്സാഹിപ്പിക്കുന്ന കേവലമായ പ്രചരണമല്ലാതെ മറ്റൊന്നുമല്ല. സത്യത്തെ നിശബ്ദമാക്കാൻ നയതന്ത്ര ചാനലുകൾ ഉപയോഗിക്കപ്പെടുന്നതിൽ ഖേദമുണ്ട്- മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.


സിനിമക്കെതിരേ നടത്തിയ വിമര്‍ശനങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ജൂറി ചെയര്‍മാന്‍ ആയിരുന്ന നദവ് ലപീദ് ഇന്ന് പറഞ്ഞിരുന്നു. സിനിമ രാഷ്ട്രീയ താത്പര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി മേളയില്‍ തിരുകി കയറ്റിയത് ഞെട്ടിച്ചു എന്നായിരുന്നു നദവ് ആദ്യം പറഞ്ഞത്. ഇ തിനെതിരെ ബിജെപിയും മറ്റും ശക്തമായി രംഗത്തു വരികയും ചെയ്തു. ഗോവയില്‍ നദവിനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

അതിനിടെ, നദവിനെ അപലപിച്ചും മാപ്പു പറഞ്ഞും ഇന്ത്യയിലെ ഇസ്രയേലി കോണ്‍സുല്‍ ജനറല്‍ നാവോര്‍ ഗിലോണും രംഗത്തെത്തി. പിന്നാലെയാണ് സിനി മക്കെതിരേയുള്ള വിമര്‍ശനങ്ങള്‍ കൂടുതല്‍ കടുപ്പിച്ച് സംവിധായകൻ വീണ്ടും രംഗത്തെത്തിയത്.

"ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങള്‍ വളരെ അമ്പരപ്പിക്കുന്നതാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ അസാധാരണമായ രീതിയിലാണ് കാഷ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെ മേള യില്‍ ഉള്‍പ്പെടുത്തിയത്. കാഷ്ടീരിലെ സര്‍ക്കാരിന്‍റെ നയങ്ങളെ ന്യായീകരിക്കുന്ന ഒരു ചിത്രമായിരുന്നു അത്. വിദേശത്തു നിന്നുള്ള ശത്രുക്കളെ പോലെ തന്നെ അകത്തും അക്രമികള്‍ പതിയിരിക്കുന്നു എന്നതാണ് പ്രമേയം' -എന്നായിരുന്നു നദവിന്‍റെ പുതിയ പ്രതികരണം.


മനസിലുള്ളത് തുറന്നു പറയാന്‍ കഴിയാത്തതും സത്യം വിളിച്ചു പറയാന്‍ കഴിയാത്തതുമായ രാജ്യങ്ങളില്‍ ആരെങ്കിലും ഒക്കെ ഇത്തരത്തില്‍ ശബ്ദം ഉയര്‍ ത്തേണ്ടതുണ്ട്. കാഷ്മീര്‍ ഫയല്‍സ് കണ്ടപ്പോള്‍ അതിനൊരു താരതമ്യം ചിന്തിക്കാന്‍ പോലും സാധിച്ചില്ല. അതുകൊണ്ടു തന്നെയാണ് പ്രതികരിച്ചതെന്നും നദവ് ലപീദ് പറഞ്ഞു.

ഇസ്രയേലി വാര്‍ത്ത പോര്‍ട്ടലായ വൈനെറ്റിന് നല്‍കിയ പ്രതികരണത്തിലാണ് സിനിനയെക്കുറിച്ച് നദവ് കൂടുതല്‍ വിശദീകരിച്ചത്. സിനിമ കണ്ടപ്പോള്‍ തന്നെ അതിലെ ഫാസിസവും രാഷ്ട്രീയ പ്രചാരണ തന്ത്രവും ഞെട്ടിപ്പിച്ചിരുന്നു. ഇതേ ആശയം ഉള്‍ക്കൊള്ളുന്ന ഒരു ഇസ്രയേലി സിനിമയെക്കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും നദവ് വ്യക്തമാക്കി.

സിനിമയെക്കുറിച്ചുള്ള പ്രതികരണം നേരിട്ട പ്രതിഷേധം തിരിച്ചടിയായോ എന്ന ചോദ്യത്തോട് ഭീതിയുണ്ടാക്കി എന്നായിരുന്നു നദവിന്‍റെ മറുപടി. ജൂറി അധ്യ ക്ഷന്‍ എന്ന നിലയില്‍ നല്ല സമീപനമായിരുന്നു.

എന്നാല്‍, തൊട്ടു പിന്നാലെ മേള തന്നെ ആക്രമിക്കപ്പെടുന്ന അവസ്ഥയായി. സാഹചര്യങ്ങള്‍ ഭീതിപ്പെടുത്തുന്നത് ആയിരുന്നു. അതൊക്കെ അതിന്‍റെ വഴിക്ക് പോ കട്ടെ. താന്‍ ഇന്ത്യയില്‍ നിന്നു സന്തോഷത്തോടെ മടങ്ങുകയാണെന്നുമായിരുന്നു നദവ് ലപീദിന്‍റെ മറുപടി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<