വിമാനത്തിലെത്തി മോഷണം: പ്രതിയുമായി തെളിവെടുപ്പു നടത്തി
വിമാനത്തിലെത്തി മോഷണം: പ്രതിയുമായി തെളിവെടുപ്പു നടത്തി
Friday, July 14, 2023 9:55 AM IST
തിരുവനന്തപുരം : വിമാനത്തിലെത്തി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തി വരികയായിരുന്ന അന്തർ സംസ്ഥാന മോഷ്ടാവ് തെലുങ്കാന സ്വദേശി സംപതി ഉമാപ്രസാദ് (23) മായി പോലീസ് തെളിവെടുപ്പ് നടത്തി.

ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ വാഴപ്പള്ളിയിലുള്ള വീട്ടമ്മയുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ കവർച്ച നടത്തിയ കേസിലായിരുന്നു തെളിവെടുപ്പ്.

ജുഡീഷൽ കസ്റ്റഡിയിലായിരുന്ന പ്രതിയെ രണ്ടു ദിവസത്തേക്ക് തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായി അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കൂടുതൽ കവർച്ചകൾ ആസൂത്രണം ചെയ്തിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോടു വെളിപ്പെടുത്തിയിരുന്നു.

മണക്കാട് ഗേൾസ് ഹൈസ്കൂളിനു സമീപത്തെ വീട്ടിലും പേട്ടയിലെ വീട്ടിലും ഇയാൾ മോഷണം നടത്തിയിരുന്നു. മോഷണം നടത്തിയ സ്ഥലങ്ങളിൽ പ്രതിയെയും കൂട്ടി പോലീസ് കഴിഞ്ഞയാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു.

വിമാനത്തിൽ നഗരത്തിലെത്തി ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചാണ് ഇയാൾ മോഷണപരന്പര നടത്തി വന്നിരുന്നത്. പകൽ സമയങ്ങളിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ നോക്കി വച്ച ശേഷം രാത്രിയിൽ മോഷണം നടത്തുകയായിരുന്നു രീതി. മോഷ്ടിച്ച സ്വർണം വിൽപ്പന നടത്തുകയും നഗരത്തിലെ പല ഭാഗങ്ങളിൽ ഒളിപ്പിച്ചു വച്ച ശേഷം പിന്നീട് വന്ന് എടുത്തു കൊണ്ടു പോകുകയായിരുന്നു പതിവ്.


മോഷണം തുടർക്കഥയായതോടെ സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കവർച്ചകൾക്കു പിന്നിൽ ഉമാപ്രസാദാണെന്നു പോലീസ് തിരിച്ചറിഞ്ഞത്. ഇയാളുടെ സഞ്ചാരപാത മനസിലാക്കിയാണ് ഷാഡോ പോലീസും ഫോർട്ട് പോലീസും ചേർന്നു പിടികൂടിയത്.

മേയ്, ജൂണ്‍ മാസങ്ങളിൽ മോഷണം നടത്തിയ ശേഷം ഇയാൾ സംസ്ഥാനം വിട്ടിരുന്നു. കഴിഞ്ഞയാഴ്ച മോഷണം ആസൂത്രണം ചെയ്യാനായി തിരുവനന്തപുരത്തെത്തിയപ്പോൾ വിമാനത്താവളത്തിനകത്തു നിന്നാണു പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<