ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയിൽമാറ്റി ! നടപടി സഹതടവുകാരുടെ പരാതിയെത്തുടർന്ന്
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയിൽമാറ്റി ! നടപടി സഹതടവുകാരുടെ പരാതിയെത്തുടർന്ന്
Friday, September 15, 2023 4:05 PM IST
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് ജയിൽമാറ്റം. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ മാവേലിക്കര സ്പെഷൽ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്.

സഹതടവുകാരുടെ പരാതിയെ തുടർന്നാണ് ഗ്രീഷ്മയടക്കം രണ്ടു തടവുകാരെ അട്ടക്കുളങ്ങരയിൽ നിന്നും മാറ്റിയത്. കേസിൽ അറസ്റ്റിലായതു മുതൽ ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിലാണ് കഴിഞ്ഞിരുന്നത്.

കാമുകനായിരുന്ന ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി നൽകി ഗ്രീഷ്മ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 14-ന് തമിഴ്നാടിന്‍റെ പരിധിയിൽ വരുന്ന പളുകലിലുള്ള വീട്ടിൽ വച്ചാണ് രേഷ്മ കൃത്യം നടത്തിയത്.

ശാരീരിക അസ്വാസ്ഥ്യത്തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഷാരോൺ ഒക്ടോബർ 25ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടക്കത്തിൽ സാധാരണ മരണമെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരുന്നത്.


ഷാരോൺ ചികിത്സയിൽ കഴിഞ്ഞ സമയത്ത് പോലീസ് മൊഴി രേഖപ്പെടുത്തിയെങ്കിലും ഗ്രീഷ്മയെ സംശയിക്കത്തവണ്ണം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനും ഒടുവിൽ ഷാരോണിനെ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുവെന്ന് ഗ്രീഷ്മ സമ്മതിക്കുകയായിരുന്നു.

ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമല കുമാരൻ എന്നിവരും കേസിൽ പ്രതികളാണ്. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന പോലീസ് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെയും പ്രതി ചേർത്തത്.

മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<