സിനിമ റിവ്യുവിന് പ്രത്യേക പ്രോട്ടോക്കോൾ; കോടതിയിൽ ഹാജരാക്കി ഡിജിപി
സിനിമ റിവ്യുവിന് പ്രത്യേക പ്രോട്ടോക്കോൾ; കോടതിയിൽ ഹാജരാക്കി ഡിജിപി
Wednesday, October 25, 2023 3:36 PM IST
കൊച്ചി: സിനിമ ഓൺലൈൻ റിവ്യൂവിംഗുമായി ബന്ധപ്പെട്ട പ്രത്യേക പ്രോട്ടോകോൾ ഹൈക്കോടതിയിൽ ഹാജരാക്കി ഡിജിപി. ഓൺലൈൻ റിവ്യൂവിന്‍റെ പേരിൽ അപകീർത്തികരമായ രീതിയിലോ, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയോ ചെയ്താൽ കേസെടുക്കാനാകുമെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ മറവിൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്ന രീതി തുടർന്നുപോകാനാകില്ലെന്നും ഇതിൽ എന്താണ് ചെയ്യാനാകുകയെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രത്യേക പ്രോട്ടോകോൾ തയാറാക്കിയെന്ന് ഡിജിപി കോടതിയിൽ അറിയിച്ചത്.

അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കാമെന്നും എന്നാൽ അതിന്‍റെ മറവിൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി അപകീർത്തികരമായ രീതിയിൽ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും ഡിജിപി അനിൽകാന്തിന്‍റെ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.


അപകീർത്തികരമായ രീതിയിൽ സൈബർ കേസിന്‍റെ സ്വഭാവത്തിൽ എന്തെങ്കിലും സംഭവിച്ചാൽ പോലീസിന് ഇടപെടാൻ കഴിയും. പക്ഷേ വ്യാജ ഐഡി വഴിയുള്ള കമന്‍റുകൾക്ക് നടപടിയെടുക്കാൻ പരിമിതികളുണ്ട്. വ്യാജ ഐഡിയിൽ നിന്ന് നെഗറ്റീവ് റിവ്യൂ നല്കുന്നവരെ കണ്ടെത്താൻ പ്രയാസമാണെന്നാണ് അമിക്കസ് ക്യൂറിയും കോടതിയെ അറിയിച്ചത്.

ഇതിനിടെ, തിയറ്ററുകളിൽ പ്രദർശനം നടത്തുന്ന സിനിമയെ മോശമാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ആദ്യ കേസ് കൊച്ചി സിറ്റി പോലീസ് രജിസ്റ്റര്‍ ചെയ്തു. റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് കേസ്. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഒമ്പതു പേർക്കെതിരെയാണ് കേസ്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും യൂട്യൂബും പ്രതികളാണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<