ഭീകരവാദം അംഗീകരിക്കാനാവില്ല, പക്ഷേ പലസ്തീൻ പ്രശ്നങ്ങൾക്ക് പരിഹാരം വേണം: എസ്. ജയശങ്കർ
ഭീകരവാദം അംഗീകരിക്കാനാവില്ല, പക്ഷേ പലസ്തീൻ പ്രശ്നങ്ങൾക്ക് പരിഹാരം വേണം: എസ്. ജയശങ്കർ
Friday, November 3, 2023 4:22 PM IST
റോം: ഭീകരവാദം അംഗീകരിക്കാനാവില്ലെന്നും എന്നാൽ പലസ്തീൻ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. റോമിലെ സെനറ്റിന്‍റെ വിദേശകാര്യ-പ്രതിരോധ കമ്മിഷന്‍റെ ജോയിന്‍റ് സെക്രട്ടറി സെഷനിലാണ് ഇസ്രയേൽ- ഹമാസ് സംഘർഷം ചൂണ്ടിക്കാട്ടി അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒക്‌ടോബർ ഏഴിന് നടന്നത് ഒരു വലിയ തീവ്രവാദ പ്രവർത്തനമായിരുന്നു, അതിന് ശേഷമുള്ള സംഭവവികാസങ്ങൾ മുഴുവൻ പ്രദേശത്തെയും മറ്റൊരു ദിശയിലേക്ക് നയിച്ചു. പക്ഷേ, ആത്യന്തികമായി പ്രദേശം സ്ഥിരതയിലേക്കും സഹകരണത്തിലേക്കും തിരിച്ചുവരുമെന്നുമുള്ളത് എല്ലാവരുടെയും പ്രതീക്ഷയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭീകരത അംഗീകരിക്കാനാവില്ലെന്ന് നമുക്കെല്ലാവർക്കും തോന്നുന്നുവെങ്കിൽ, നമ്മൾ എഴുന്നേറ്റു നിൽക്കണം. എന്നാൽ അവിടെ പലസ്തീന്‍റെ പ്രശ്നവുമുണ്ട്. പലസ്തീൻ ജനത നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും ജയശങ്കർ പറഞ്ഞു.


സംഘർഷത്തിലൂടെയും തീവ്രവാദത്തിലൂടെയും ഒരു പരിഹാരം കണ്ടെത്താൻ കഴിയില്ല. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ചർച്ചകൾ അനിവാര്യമാണെന്ന് ഊന്നിപ്പറഞ്ഞു.

നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ, ഏത് സങ്കീർണമായ സാഹചര്യത്തിലും മാനുഷിക നിയമം മാനിക്കപ്പെടണം. ഇസ്രയേലുമായി സമാധാനത്തോടെ ജീവിക്കുന്ന പരമാധികാരവും സ്വതന്ത്രവുമായ പലസ്തീൻ രാഷ്ട്രത്തിനായാണ് ഇന്ത്യ എപ്പോഴും വാദിക്കുന്നതെന്നും ജയശങ്കർ പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<